സർക്കാർ നിലപാടിന് ന്യായീകരണമില്ല, അതിഥി തൊഴിലാളികളുടെ ട്രെയിൻ യാത്രക്കൂലി നിരാകരിച്ച സർക്കാർ നടപടിയ്ക്ക് ന്യായീകരണമില്ല പി.ജെ.കുര്യൻ

നീതീകരിക്കാവുന്നതുമല്ല. കോവിഡ് പ്രതിരോധ പ്രവർത്തനവും, ആശ്വാസപ്രവർത്തനവും എല്ലാവരേയും ഉൾപ്പെടുത്തി നടത്തേണ്ടതാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഹകരണവും പിന്തുണയും ആവശ്യമാണ്
പി.ജെ.കുര്യൻ പറഞ്ഞു.
അതിഥി തൊഴിലാളികളിൽ ഒരു നല്ല പങ്കും ട്രെയിൻ
യാത്രാക്കൂലിക്ക് വളരെ ബുദ്ധിമുട്ടുന്നവരാണ്. ടിക്കറ്റ് ചിലവ് വഹിക്കുവാൻ കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീമതി. സോണിയ ഗാന്ധി തന്നെയാണ് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് ഡി.സി.സി പ്രസിഡന്റുമാർ ചെക്കുമായി  ജില്ലാ  കളക്ടർമാരെ  സമീപിച്ചത്.  ടിക്കറ്റ്  ചിലവ്  വഹിക്കുവാൻ  സർക്കാരിന്റെ  സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലായെന്നു  പറഞ്ഞാൽ  അതു  മനസ്സിലാക്കാം. എന്നാൽ  ആരെങ്കിലും  ആ  ആവശ്യത്തിലേക്ക്  പണം നൽകിയാൽ  അതു  നിരാകരിക്കുന്നത്  മനസ്സിലാക്കാൻ  കഴിയുന്നില്ല.  ആര്  സംഭാവന  നൽകാൻ  തയ്യാറായാലും  അതു  സ്വീകരിച്ചു  അതിഥി  തൊഴിലാളികൾക്ക്  ആശ്വാസം  നൽകേണ്ടത്  സർക്കാരിന്റെ  കടമയാണ്.  ഈ  കടമ  നിർവഹിക്കുന്നതിലാണ്‌  സർക്കാർ  പരാജയപ്പെട്ടത്. 
എല്ലാവരുടേയും സഹായവും  സഹകരണവും  ആവശ്യമായ  
ഈ ഘട്ടത്തിൽ  രാഷ്ട്രീയ കാരണമായാലും  മറ്റെന്തു  കാരണമായാലും  സഹായം നിരാകരിച്ചതിന്  ഒരു  നീതികരണവുമില്ല.  മുഖ്യമന്ത്രി  നിലപാട്  തിരുത്തേണ്ടതാണ്.

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...