ഇവരിൽ പലരും അഭിമാന ബോധത്തിന്റെ പേരിൽ മുണ്ട് മുറുക്കി ഉടുക്കുന്നു എന്ന സത്യം കൂടി അറിയണം

വെള്ള നീല റേഷൻകാർഡുകാർ

 എല്ലാം നിങ്ങൾ കരുതും പോലെ സ്ഥിരവരുമാനക്കാരും ഗവൺമെന്റ് ജീവനക്കാരും അല്ലെന്ന് എങ്ങനെ ഇവരെ ഒക്കെ പറഞ്ഞു
മനസിലാക്കും
അവർ എങ്ങനെ ജീവിക്കും
അറിയാവുന്നവർ  പറഞ്ഞുതരണം..

ഈ ലോക്ക് ഡൗൺ കാലത്ത് റേഷൻ കാർഡിന്റെ വേർതിരിവ് ചുറ്റിച്ച ഒരു പാട് സാധാരണ  ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്, അവരെ കണ്ടില്ലായെന്ന് നടക്കിക്കരുത്, കാരണം മഞ്ഞ, റോസ്, നീല, വെള്ള എന്നിങ്ങനെ നാല് തട്ടായി തരം തിരിച്ച് ആനുകൂല്യങ്ങളുടെ പ്രഖ്യാപനം നടത്തിയപ്പോഴും പലരും മനസിലാക്കാതെ പോയ ഒരു വലിയ സത്യം ഉണ്ട്, മഞ്ഞ കാർഡിനും റോസ് കാർഡിനും ആനുകൂല്യങ്ങൾ ലഭിയ്ക്കുമ്പോൾ, 15 കിലോ അരി കൊണ്ട് മാത്രം ഇതുവരെ തൃപ്തിപ്പെടേണ്ടി വന്ന ഒരു വിഭാഗം ആളുകൾ നമ്മുക്ക് ചുറ്റും ഒരുപാട് ഉണ്ട്..
അത് നീല, വെള്ള കാർഡുകാർ ആണ് അതുപോലെ മഞ്ഞ,റോസ് കാർഡിന്
പലവ്യഞ്ജന കിറ്റ് നൽകി കഴിഞ്ഞു, നീല  കാർഡിന് 8 തീയതി മുതൽ കൊടുത്ത് തുടങ്ങിയിരിക്കുന്നു..

Reji Poovathur റെജി പൂവത്തൂർ

ഒരു വർഷം കഴിഞ്ഞ് കൊറോണയുടെ വാർഷിക ആഘോഷത്തിൽ എങ്കിലും സർക്കാർ പ്രഖ്യാപിച്ച കിറ്റുകളുടെ വിതരണം പൂർത്തിയാകുമോ?? സാധാരണക്കാരിലേക്ക് പട്ടിണികടന്നു കൂടുന്നു... ദിവ...

 വെള്ള കാർഡുകളുടെ വിതരണം എന്ന് എന്ന് ഇതുവരെ പറയാൻ കഴിയുന്നില്ല, അവർ എന്ത് ചെയ്യും ആദ്യ 15 കിലോ അരി കിട്ടീട്ട് 30 ദിവസം പിന്നിട്ടു 5 അംഗങ്ങളുള്ള കുടുംബത്തിലെ അരി തീർന്നിരിക്കുന്നു, ആരും അതേ പറ്റി പറയുന്നില്ല, കേന്ദ്ര ഗവൺമെന്റ് അനുവദിച്ച 5 കിലോ അരി ഈ 2 വിഭാഗത്തിൽ പെട്ടവർക്കും ഇല്ല, ഇപ്പോൾ പുതിയതായി പ്രഖ്യാപിച്ച കടലയും, പയറും അതും ഈ കൂട്ടർക്ക് ഇല്ല ...

 ഇവർ എവിടെ പോയി കൈ നീട്ടണം സാർ,
ആരു കാണും ഈ കൂട്ടരുടെ ദുരിതം, ആരോട് പറയണം, നീലയും വെള്ളയും കാർഡുള്ളവർ ഗവൺമെന്റ് ജീവനക്കാരല്ല, ചെറിയ ഒരു വിഭാഗം ആളുകൾ മാത്രമേ ഗവൺമെന്റ് ജോലി ഉള്ളവരോ, സ്ഥിരവരുമാന ജോലി ഉള്ളവരോ ഉള്ളൂ, ബാക്കി ഒക്കെയും സാധാരണക്കാർതന്നെ, അത്തരക്കാർ ഇന്ന് നിത്യവൃത്തിയ്ക്ക് കഷ്ട്ടപ്പെടുകയാണ്, പ്രൈവറ്റ് ജോലി നോക്കി കുടുംബം നടത്തിരുന്നവർ, കടകളിൽ ജോലി ചെയ്തിരുന്നവർ,സ്വന്തമായി ടാക്സി ഓടിച്ച് ജീവിച്ചിരുന്നവർ, കടകൾ നടത്തി ഉപജീവനം നടത്തീരുന്നവർ, ഫോട്ടോഗ്രാഫർമാർ, മക്കൾ വിദേശത്ത് ജോലി നോക്കീരുന്ന വൃദ്ധരായ മാതാപിതാക്കൾ, അവരുടെ ഭാര്യയും മക്കളും ഉള്ള കുടുംബങ്ങൾ, റബ്ബർ കർഷകൻ, ടാപ്പിംഗ്‌ തൊഴിലാളികൾ, അങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത വിഭാഗങ്ങൾക്ക് ഒക്കെയും മുന്നിൽ ഒരു മാർഗ്ഗവും ഇല്ലാ എന്ന് ആരെങ്കിലും, ഒക്കെ തിരിച്ചറിഞ്ഞേ മതിയാകൂ..

കൂലി പണിക്കാരുടെ ഇടയിൽ പോലും  വെള്ളയും, നീലയും കാർഡുകൾ ഉള്ളവർ ഉണ്ട് എന്ന സത്യം കൂടി നാം തിരിച്ചറിയണം ഇത്തരക്കാരുടെ എല്ലാം ഒക്കെ അരി കലത്തിൽ "വറ്റ് " കുറവും വെള്ളം ഏറെയും ആയിട്ട് ദിവസങ്ങൾ കുറച്ചായി, അഭിമാനബോധത്താൽ പുറത്ത് പറയാൻ കഴിയാത്ത അവസ്ഥ, കിട്ടിയ 15 കിലോ തീർന്നാൽ എന്ത് എന്ന ഒരു ചോദ്യചിഹ്നത്തിന്റെ മുമ്പിൽ നീല, വെള്ള റേഷൻ കാർഡുകാരൻ  പകച്ച് നിൽക്കുന്നു എന്ന സത്യം ഈ നാട്ടിലെ ആരെങ്കിലുമൊക്കെ മനസിലാക്കണം.

 ഇവരിൽ പലരും അഭിമാന ബോധത്തിന്റെ പേരിൽ മുണ്ട് മുറുക്കി ഉടുക്കുന്നു എന്ന സത്യം കൂടി നിങ്ങൾ അറിയണം, പല വീട്ടിലെയും അവസ്ഥ നേരിട്ട് അറിയാനും മനസിലാക്കാനും കഴിഞ്ഞതുകൊണ്ടാണ് ഇത് ഇവിടെ പറയുന്നത്

Comments

Popular posts from this blog

ഒരു പണിയുമില്ലാത്ത തോമാച്ചന് ദിവസക്കൂലി 46731 രൂപാ.

എമ്പുരാന് ഒത്ത വില്ലൻ ! ആരാണ് ‌യഥാർഥ ബാബ ബജ്റംഗി

"വിവരണം ചുരുക്കത്തിൽ" ഒരാഴ്ച്ചത്തേക്ക് പോയി ബഹിരകാശത്ത് 9 മാസം...