Posts

Showing posts from April, 2020

വർത്തമാനകാല ഇന്ത്യ കണ്ട ഏറ്റവും ധീരയായ വനിത. എം. ആർ.ജയപ്രസാദ് എഴുതുന്നു..

Image
പ്രിയപ്പെട്ട അർണബ് ഗോസ്വാമി,   ഇന്ത്യയിലെ ഏറ്റവും വലിയ 'ഭീരു' എന്ന്  നിങ്ങൾ വിളിച്ച ആ സ്ത്രീയെക്കുറിച്ചു എപ്പോഴെങ്കിലും ശാന്തമായി ഇരുന്ന് ആലോചിച്ചിട്ടുണ്ടോ?  ഇല്ലെങ്കിൽ, ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ. എന്ത് തെറ്റാണ് ഈ രാജ്യത്തോട് അവർ ചെയ്തത് എന്ന് നിങ്ങൾ ഒന്നുകൂടിചിന്തിച്ചു നോക്കണം.   1991 May 21 ന് അർധരാത്രി, അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആർ. വെങ്കട്ടരാമൻ ഏർപ്പാട് ചെയ്ത എയർഫോഴ്‌സ് വിമാനത്തിലാണ് സോണിയാഗാന്ധിയും പ്രിയങ്കയും ശ്രീപെരുംപുത്തൂരിലേക്ക് യാത്ര തിരിച്ചത്. അവസാനമായി രാജീവ് ഗാന്ധിയെ ഒരു നോക്കു കാണാൻ. പക്ഷെ, പുലർച്ചെ 4. 30 നു മദ്രാസിൽ എത്തിയ അവർക്കു കാണാൻ  ഒന്നും ബാക്കിയുണ്ടായിരുന്നില്ല, ഒന്നും....ബോംബേറിൽ ചിതറിത്തെറിച്ച ഭർത്താവിന്റെ ശരീരഭാഗങ്ങൾ  അടക്കം ചെയ്ത ഒരു പെട്ടിയല്ലാതെ!   ഒപ്പം രാജീവ് ജിയുടെ സുരക്ഷാഉദ്യോഗസ്ഥൻ ആയ പ്രദീപ് ഗുപ്‌തയുടെയും ശരീരഭാഗങ്ങൾ ഒരു പെട്ടിയിൽ അടക്കം ചെയ്തിരുന്നു.തിരികെ മടങ്ങുമ്പോൾ വിമാനത്തിൽ വെച്ച്, ഒരു കൈകൊണ്ടു കണ്ണീര്‍ തുടക്കുകയും മറ്റേ കൈ കൊണ്ട് പൂക്കള്‍ കോര്‍ത്തു ഒരു മാല ഉണ്ടാക്കി ആ  പെട്ടിയില്‍  ചാര്‍ത്തുകയും ചെയ്തു, അവര്‍.   ആ പെട്ടിയി...

മറക്കില്ലൊരിക്കലും... ഏപ്രിൽ 27 ധീര രക്തസാക്ഷി കൃപേഷിന്റെ ജന്മദിനം.

Image
അറുത്തു മാറ്റിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു ....  ഒരു നാടിന്റെ സന്തോഷത്തെ എന്നന്നേക്കുമായി ഇല്ലാതാക്കിയിട്ട് ഒരു വർഷം കഴിഞ്ഞു... സിപിഎം എന്ന നരഭോജി പാർട്ടിയുടെ അരുംകൊല രാഷ്ട്രീയത്തിന് ഇരകളായവർ.... വിശ്വസിക്കുന്ന പ്രസ്ഥാനത്തെ ജീവന് തുല്യം സ്നേഹിച്ച രണ്ടു പേർ... കൂടെപ്പിറപ്പുകൾ.... ഒന്നിച്ചു കളിച്ചു വളർന്നവർ, ഒരേ ആശയവുമായി മുന്നോട്ട് പോയവർ.. ഒടുവിൽ മരണത്തിന് പോലും വേർപിരിക്കാൻ പറ്റാതെ പോയ കളിക്കൂട്ടുകാർ... ഇന്ത്യൻ നാഷണൽ കോൺഗ്രസിനു വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച പ്രിയപെട്ടവരുടെ ഓർമ്മകൾ തുടിക്കുന്ന കേരളത്തിന്റെ മണ്ണിൽ, കൃപേഷ് -ജന്മദിനം ആചരിക്കുന്നു... അന്വേഷണം സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ വാരിയെറിയുന്നത് ലക്ഷങ്ങള്‍ പെരിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അഭിഭാഷകന് മുടക്കിയത് 88 ലക്ഷം. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറല്‍ ആയിരുന്നവരെയാണ് ലക്ഷങ്ങള്‍ മുടക്കി കേസ് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന പെരിയയിലെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊന്ന കേസിലാണ് അന്വേഷണം സിബിഐക്ക് വി...

കുവൈത്ത് യുദ്ധസമയത്ത് പ്രവാസികളെ നാട്ടിലെത്തിച്ചത് മാതൃക. ഉമ്മൻചാണ്ടി

Image
കുവൈറ്റ് യുദ്ധം വന്ന സമയത്ത് അവിടുന്ന് മുഴുവനാളുകളെയും യുദ്ധകാലാടിസ്ഥാനത്തിൽ ഒരു പോറൽ പോലും ഏൽപ്പിക്കാതെ നമുക്ക് നാട്ടിൽ എത്തിക്കാൻ സാധിച്ചു. കേരളം അന്ന് കാണിച്ച ആ ഒരുമയോടുകൂടി ഉള്ള പ്രവർത്തനം നമുക്ക് ഇന്നും കാണിച്ചേ മതിയാകൂ അതിന് എല്ലാവരും സഹകരിക്കും. എല്ലാ സന്നദ്ധ സംഘടനകളും വളരെ മാതൃകാപരമായ ഒരു ഇടപെടൽ നടത്തുന്നുണ്ട് അവർ വളരെ സജീവമാണ് അവരെ അഭിനന്ദിക്കുന്നു. പ്രവാസികൾ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് മരുന്നിന്റെ കാര്യത്തിലാണ് പ്രവാസികൾ ഒട്ടുമുക്കാൽ ആൾക്കാരും ഉപയോഗിക്കുന്നത് നാട്ടിൽ നിന്നുള്ള മരുന്നുകളാണ്. വിമാന സർവീസുകൾ പുനരാരംഭിച്ചാൽ അതിന് ഒരു പരിധി വരെ പരിഹാരമാകും. കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന എല്ലാ ആളുകൾക്കും അതിനുള്ള അവസരം ഉണ്ടാകണം. ജോലി നഷ്ടമുണ്ടാകുന്ന അവരെ തിരിച്ചു കൊണ്ടു വന്നാൽ മാത്രം പോരാ അവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കണമെന്ന്  ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. Reji Poovathur റെജി പൂവത്തൂർ കഷ്ടതയനുഭവിക്കുന്ന പ്രവാസികളെ നാട്ടിലേക്കു തിരിച്ചെത്തിക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കണം. റെജി പൂവത്തൂർ

പ്രവാസികളെ മെയ് 3 വരെ കാത്തിരിക്കാതെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ഉമ്മൻ ചാണ്ടി

Image
കോവിഡ് 19 മഹാമാരി മൂലം ഗള്‍ഫിലെ പ്രവാസികളുടെ അവസ്ഥ ദിനംപ്രതി വഷളാകുന്ന സാഹചര്യത്തില്‍ അവരെ തിരികെ കൊണ്ടുവരാന്‍ മെയ് 3 വരെ കാത്തിരിക്കാതെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട്   പ്രധാനമന്ത്രിക്ക് കത്തു നല്കി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന എല്ലാ രാജ്യങ്ങളിലെയും പൗരന്മാരെ അതതു രാജ്യങ്ങള്‍ തിരികെ കൊണ്ടുപോയി. ഇന്ത്യക്കാരെ ഘട്ടംഘട്ടമായി മടക്കിക്കൊണ്ടുവരാനുള്ള  കാര്യത്തിലും  ഇത് വരെ തീരുമാനം ആയിട്ടില്ല ഗര്‍ഭിണികള്‍ അടക്കം ഉള്ള സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലും മാലദ്വീപിലും കുടുങ്ങിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്കണം. തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും  മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കും വരാന്‍ അവസരം ഉണ്ടാകണം. മടങ്ങിവരുന്ന പ്രവാസികള്‍ക്കുവേണ്ടി കേരളത്തിലെ വിമാനത്താവളങ്ങള്‍ക്കു സമീപം ക്വാറന്റീന്‍ ക്യാമ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. ഗള്‍ഫിലെ പ്രവാസികള്‍ വളരെ ഗുരുതമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. ലേബര്‍ ക്യാമ്പുകളില്‍ ചില സ്ഥലത്ത് അമ്പതു പേർ വരെ ഒന്നിച്ചാണു  കഴിയുന്നത്. ഒരാള്‍ക്ക് രോഗംപിടിച്ചാല്‍ അത...

നീതി നിഷേധിച്ചാൽ നിയമം ലംഘിക്കേണ്ടി വരും: പി. മോഹൻരാജ്

Image
ലോക്ക് ഡൗണിന്റെ പേരിൽ തണ്ണിത്തോട്ടിൽ ക്വാറിന്റീനിൽ കഴിയുന്ന പെൺകുട്ടിക്ക് എതിരെ കേസ് എടുക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം അപഹാസ്യവും നീതി നിഷേധത്തിന്റ പ്രത്യക്ഷ ഉദാഹരണമാണ്  അധികാരത്തിന്റെ മത്തു ബാധിച്ച സിപിഎം നേതാക്കൾ കഴിഞ്ഞ കുറെ നാളുകളായി കോവിഡ് ന്റെ മറവിൽ ഗുണ്ടായിസം അഴിച്ചു വിടുകയാണ്. ഗ്രാമ പഞ്ചായത്തിന്റെ സാമൂഹിക അടുക്കളക്ക് എതിരെ പാർട്ടി അടുക്കള തുടങ്ങിയത് നിർത്തേണ്ടി വന്നതിന്റെ ജാള്യത മറയെകാൻവേണ്ടിയാണ് ക്വാറന്റൈനിൽ കഴിയുന്ന പെൺകുട്ടിക്ക് എതിരെ സാമൂഹിക മനസാക്ഷിയെ ഞെട്ടിച്ച അക്രമ സംഭവം ഉണ്ടായത്. ക്വാറന്റൈനിൽ കഴിയുന്ന കുട്ടിയുടെ വീടിന്റ അടുക്കള വശത്തെ കതക് ചവിട്ടി പൊളിച്ചു വീടിനകത്തു അതിക്രമിച്ചു കടന്ന സിപിഎം നേതാക്കൾക്കെതിരെ കേസ് ഇല്ല. നിരാഹാരം ഇരിക്കാൻ തീരുമാനിച്ച കുട്ടി, വീട്ടു മുറ്റത്ത്‌ മാധ്യമങ്ങളെ കണ്ടത് കേസ് ആക്കാൻ നിർദേശം നൽകിയ ജില്ലാ ഭരണകൂടത്തിന്റെ മുൻപിലൂടെ ക്വാറന്റൈനിലുള്ള ആളുകൾ പൊതു ഇടങ്ങളിൽ യാത്ര ചെയ്തത് കണ്ടില്ല. അവർക്കെതിരെ ഒന്നും ഇല്ലാത്ത കേസ് തണ്ണിത്തോട്ടിലെ പെൺ കുട്ടിക്കെതിരെ എടുക്കാൻ തീരുമാനിച്ചത് രാഷ്ട്രീയ വിരോധം തീർക്കാൻ വേണ്ടിയാണ്. രാഷ്ട്രീയ വിരോധം തീർക്ക...

അമേരിക്കന്‍ കമ്പനി ഇടപാടില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം: ഉമ്മന്‍ ചാണ്ടി

Image
അമേരിക്കയില്‍ വന്‍വിവാദത്തിലായ കമ്പനിയുമായി അടുത്ത ബന്ധമുള്ള മലയാളിയുടെ അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിക്ക്  കോവിഡിന്റെ മറവില്‍ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ മുഖ്യന്ത്രി വിശദീകരണം നല്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിഷയങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. അവയ്ക്ക് മറുപടി വൈകുന്തോറും  ജനങ്ങളുടെ ആശങ്ക വ്യാപിക്കും.  കോവിഡ് 19നോട് അനുബന്ധിച്ചു നടക്കുന്ന എല്ലാ ആരോഗ്യ, പ്രതിരോധ പ്രവര്‍ത്തനങ്ങളും സുതാര്യവും വസ്തുനിഷ്ഠവും ആയിരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍  ഒറ്റക്കെട്ടായി നില്കുമ്പോള്‍ ആശങ്ക സൃഷ്ടിക്കുന്ന ഒരു രീതിയിലുമുള്ള പ്രവര്‍ത്തനം പാടില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. അമേരിക്കന്‍ കമ്പനിയയായ സ്പ്രിന്‍ക്ലറുടെ  വെബ്‌പോര്‍ട്ടലിലേക്ക് കോവിഡ് 19മായി ബന്ധപ്പെട്ട് സമാഹരിച്ച വിശദാംശങ്ങളാണ് നല്കിയത്.   അതീവ സൂക്ഷ്മതയോടെ സംരക്ഷിക്കേണ്ട ആരോഗ്യവിവരങ്ങളാണ് ഇപ്രകാരം നല്കിയിരിക്കുന്നത്. വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ മൗലികാവകാശമാണെന്ന് പുട്ടുസ്വാമി കേസി...

അന്യരാജ്യത്തു പോയി കഷ്ടപ്പെടുന്ന മലയാളിയുടെ മനക്കരുത്തും, ഐക്യ ജനാധിപത്യ മുന്നണിയുടെ ദീർഘ വീക്ഷണവും കൊണ്ടാണ് കേരളം എന്നും ഒന്നാമതായത്.

Image
ഐക്യ ജനാധിപത്യ മുന്നണി 1960 ൽ തുടങ്ങി 2016 വരെ 32 വർഷമാണ് കേരളം ഭരിച്ചത് ഇടതുമുന്നണി ആകട്ടെ 1957ൽ തുടങ്ങി 2020 വരെ 23 വർഷം മാത്രമാണ് കേരളം ഭരിച്ചത്. അതായത് സംസ്ഥാന രൂപീകരണ ശേഷം ഇടതുമുന്നണി 42% വും, ഐക്യ ജനാധിപത്യ മുന്നണി 58% കാലം കേരളം ഭരിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹെൽത്ത് കെയർ സിസ്റ്റമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുത്തതിൽ കൂടുതൽ പങ്കു വഹിച്ചത് ഐക്യജനാധിപത്യ മുന്നണി ഗവണ്മെന്റ്കളാണ്. 1.തിരുവനന്തപുരം മെഡിക്കൽ കോളേജ്. 1951 ൽ സ്ഥാപിതമായ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ നിർമ്മാണം ആരംഭിച്ചത് രാജകുടുംബം ആണെങ്കിലും പൂർത്തീകരിച്ചത് പിന്നീട് നിലവിൽവന്ന സർക്കാരുകൾ ആണ്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആണ് കോളേജ് ജനങ്ങൾക്ക് സമർപ്പിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രി 1954 ൽ അദ്ദേഹം തന്നെ ജനങ്ങൾക്ക് സമർപ്പിച്ചു. വനിതാ-കുട്ടികളുടെ ആശുപത്രിയായ SAT 1952 ൽ സമർപ്പിച്ചു. ശ്രീ അവിട്ടം തിരുനാൽ രാജകുമാരന്റെ സ്മരണയ്ക്കായി തിരുവിതാംകൂർ രാജകുടുംബമാണ് ഇത് നിർമ്മിച്ചത്. 1972 ൽ കോളേജ്, കേരള സർവകലാശാല മെഡിക്കൽ സ്‌കൂളുമായി അഫിലിയേറ്റ് ചെയ്തു. 1987 മുതൽ നഴ്‌സിംഗിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ചെയ്യുന്ന...

ലോകം കൊറോണ ഭീതിയിൽ പ്രവാസികൾ ആശങ്കയിൽ അവരെ തിരിച്ച് എത്തിക്കുവാനുള്ള നടപടി സ്വീകരിക്കണം

Image
പ്രിയ സുഹൃത്തുക്കളേ ! ഒരു പ്രവാസി കൂട്ടായ്മയിൽ ഞാനെഴുതിയ ഒരു പോസ്റ്റിനു കമന്റായി ഒരു പ്രവാസി സുഹൃത്തിന്റെ കമന്റാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ പങ്കുവയ്ക്കുന്നു. എന്തെങ്കിലും നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ... ''പ്രിയ സുഹൃത്തേ. നിങ്ങളുടെ പോസ്റ്റ് ഞങ്ങൾക്ക് പ്രചോദനം തരുന്നതാണ്. എങ്കിലും കുറച്ച് കാര്യം പറയട്ടെ ഗൾഫ് രാജ്യങ്ങളിൽ ഒരുപാട് പേർ വിസിറ്റിങ് വിസയിൽ വന്നവർ പ്രായമായ മാതാപിതാക്കൾ കൂടെയുള്ളവർ ഭാര്യ മക്കൾ ഒരു പാട് ഗർഭിണിയായ സ്ത്രീകൾ ഒക്കെ ഉണ്ട് നാട്ടിൽ നിന്ന് മരുന്ന് വരുത്തി ഹാർട്ട് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു ഇവിടെ ജോലി എടുക്കുന്നവരുണ്ടു അവരെ ഒക്കെ എങ്ങനെയെങ്കിലും നാട്ടിൽ എത്തിക്കാൻ ഭരണാധികാരികൾ തയ്യാർ ആകണം. കാരണം ഇവിടെ ഹോസ്പിറ്റലുകൾ നാട്ടിലെ പോലെ ഇല്ല പിന്നെ ഡോക്ടർ നഴ്‌സ് ഒക്കെ പരിമിതമായ നിലയിലെയുള്ളൂ വെന്റ്റിലേറ്റർ ഒക്കെ പരിമിതമാണ്. ഭരണാധികാരികൾക്ക്‌ ഒന്ന് ചെയ്യാൻ പറ്റും ഇപ്പോൾ നിലവിൽ രോഗം ഇല്ലാത്തവരെ എങ്കിലും നാട്ടിൽ എത്തിക്കാൻ പറ്റും. എല്ലാ രാജ്യക്കാരും അവരുടെ പൗരൻമാരെ അവരുടെ നാട്ടിൽ കൊണ്ടുപോയി കഴിഞ്ഞു. ഒരു കാര്യം കൂടി പറഞ്ഞോട്ടെ ഇവിടെ താമ...

അസൂയ കുശുമ്പ് ആർക്കും വരാം അത് സ്വാഭാവികം ഈ കഥക്ക് തുടക്കം കുറിക്കുന്നത് 1984 ൽ കണ്ണൂരിലാണ്.

Image
സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജന്മം കൊണ്ട ചുവപ്പ് കോട്ട എന്ന് ചിലർ അവകാശപ്പെടുന്ന കേട്ടാൽ പേടി വരുന്ന സാക്ഷാൽ കണ്ണൂരിൽ.  1952ൽ ആദ്യ തിരെഞ്ഞെടുപ്പിൽ സാക്ഷാൽ എകെജി വിജയക്കൊടി പാറിച്ച ചുവന്നു തുടുത്ത കണ്ണൂർ. അവിടേന്ന് 1984 ൽ എത്തിയപ്പോൾ കണ്ണൂരിന്റെ ചുവന്ന ചരിത്രം ഒന്നു മാറി, അല്ലങ്കിൽ മാറ്റിയെടുത്തു എന്നു പറയാം.. ആര് സാക്ഷാൽ മുല്ലപ്പള്ളി.  ചുവന്ന കോട്ട പൊളിച്ചടക്കി സിപിഎമ്മിന്റെ പാട്യം രാജനെ മുല്ലപ്പള്ളി എന്ന പോരാളി മലർത്തിയടിച്ചു. അന്നാണ് പിണറായി പറഞ്ഞ കുശുമ്പിന്റെ കഥക്ക് തുടക്കം കുറിക്കുന്നത്.  ചുമ്മാതല്ല കമ്മ്യൂസിസ്റ്റ് പാർട്ടി ഉണ്ടാ ക്കിയ ചുവന്ന കണ്ണൂരിനെ ഇടിച്ചു നിരത്തിയാൽ ആർക്കായാലും ലേശം കുശുമ്പൊക്കെ തോന്നും. മുല്ലപ്പള്ളിയുടെ ഇടിച്ചു നിരത്തൽ അവിടെം കൊണ്ട് തീർന്നില്ല 1989 ൽ മുല്ലപ്പള്ളി ഇതേ കണ്ണൂരിൽ തോൽപ്പിച്ചു വിട്ടത് കണ്ണൂരിലെ കട്ട സഖാവായ സാക്ഷാൽ പി ശശിയെ, ശശി ആരാ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..? ഇന്നും ശശിക്കു ആ ഞെട്ടൽ മാറിയിട്ടുണ്ടാവില്ല.  കുശുമ്പങ്ങനെ കുന്നുപോലെ വളർന്നു. പിണറായി വിജയനും സഖാക്കൾക്കും മുല്ലപ്പള്ളിയോടുള്ള കുശുമ്പ് മനസ്സിൽ കൂടി കൂടി വന്നു. അടുത്ത തവണ എ...