Posts

Showing posts from October, 2020

ഇനിയും ഈ ഗവണ്മെന്റ് അധികാരത്തിൽ തുടർന്നാൽ അത് കേരള ജനതക്ക്‌‌ തീരാ കളങ്കമായി മാറും തിരുവഞ്ചൂർ രാധാകൃഷ്ണൻ

Image
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് 2017ൽ ശിവശങ്കറിനെ താൻ പരിചയപ്പെട്ടത് എന്ന സ്വപ്ന സുരേഷിന്റെ മൊഴി പകർപ്പ് പുറത്തു വന്നതോടെ സർക്കാരും പാർട്ടിയും ഇതു വരെ കെട്ടി ഉയർത്തിയ എല്ലാ പ്രതിരോധങ്ങളും ചീട്ട് കൊട്ടാരം പോലെ തകർന്നു വീണിരിക്കുന്നു. ചാനൽ ചർച്ചകളിൽ പൊള്ളയായ വാദമുഖങ്ങൾ നിരത്തിയും അവതാരകരെയും ചർച്ചയിൽ പങ്കെടുക്കുന്ന മറ്റുള്ളവരെയും വ്യക്തിഹത്യ ചെയ്തും അപഹസിച്ചും ആക്ഷേപിച്ചും ഇനിയും മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന തിരിച്ചറിവിനെ തുടർന്ന് ചാനൽ ചർച്ചകളിൽ നിന്ന് തന്നെ സി.പി.എം ഒളിച്ചോടിയിരിക്കുന്നു. പാവപ്പെട്ടവരുടെ കൂടെയാണ് തങ്ങൾ എന്ന് പ്രസംഗിക്കുകയും ലൈഫ് പദ്ധതിയിലൂടെയും, ദുരിതാശ്വാസ ഫണ്ടിലൂടെയും അവർക്ക് അർഹതപെട്ട ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ കാപട്യം നിറഞ്ഞ മുഖമാണ് ഇന്ന് കേരള ജനതയ്ക്ക് കാണാൻ സാധിക്കുന്നത്. മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത അന്നു മുതൽ വിവാദങ്ങളും അഴിമതിയും ദുരൂഹതകൾ നിറഞ്ഞതുമായ ഒട്ടനവധി പ്രവൃത്തികൾ ചെയ്ത K.T. ജലീലിനെ പോലൊരു മന്ത്രിയെ ഇപ്പോഴും സി.പി.എം സംരക്ഷിക്കുന്നുണ്ട് എങ്കിൽ അതിൽ നിന്ന് വ്യക്തമാകുന്നത് ജലീലിനെ അത്രത്തോളം മുഖ്യമന...

വിവിധ രാഷ്ട്രീയ കക്ഷികളുമായും ഭരണ വിഗദ്ധരുമായും ചര്‍ച്ച നടത്തണം രമേശ്‌ ചെന്നിത്തല

Image
മന്ത്രിമാരുടെ അധികാരം ലഘൂകരിച്ച്, മുഖ്യമന്ത്രിയിലേക്ക് മാത്രം അധികാരം കേന്ദ്രീകരിക്കുന്ന തരത്തിലേക്ക് സർക്കാർ ചട്ടങ്ങൾ (റൂൾസ്‌ ഓഫ് ബിസിനസ്സ് ) പരിഷ്‌ക്കരിക്കാനുള്ള കരട് റിപ്പോർട്ട് A K ബാലൻ അധ്യക്ഷനായിട്ടുള്ള ഉപസമിതി പരിഗണിക്കുകയാണ്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരില്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് പ്രധാനമന്ത്രിയിലാണ്. അത് തന്നെയാണ് കേരളത്തിലും നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ നാലര വര്‍ഷവും മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. പുറത്ത് വന്ന വിവാദ തീരുമാനങ്ങള്‍ മിക്കവയും മന്ത്രിസഭയോ മുന്നണിയോ അറിയാതെ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ നേരിട്ടാണ് കൈക്കൊണ്ടിട്ടുള്ളത്. സ്പ്രിംഗളര്‍ ഇടപാട് മുതല്‍ ഇമൊബിലിറ്റി പദ്ധതി വരെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇതില്‍ പലതും വകുപ്പ് മന്ത്രിമാര്‍ പോലും അറിഞ്ഞിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മന്ത്രിസഭയെ മാത്രമല്ല, വകുപ്പ് മന്ത്രിമാരെപ്പോലും ഇരുളില്‍ നിര്‍ത്തിയാണ് അഴിമതിക്കുള്ള തീരുമാനങ്ങള്‍ ...

പറമ്പ്‌ ചെറുതാണെങ്കില്‍ വീടിന്‌ സ്ഥാനം കാണാന്‍ എന്താണ്‌ ചെയ്യേണ്ടത്‌

Image
ചെറിയ സ്ഥലത്തും വീടു പണിയാം എത്ര ചെറിയ സ്ഥലമായാലും ഭൂമിയുടെ മധ്യത്തില്‍ ഗൃഹമദ്ധ്യം വരാതെ കണ്ട്‌ ഒരല്‌പം മാറ്റി വീട്‌ നിര്‍മ്മിക്കാം. 20 അടി സമചതുരമായ (20-20) സ്ഥലത്തും വാസ്‌തുപ്രകാരം രണ്ട്‌ അടിയും മറുവശത്ത്‌ മൂന്ന്‌ അടിയും വിട്ട്‌ 15 അടി വീതിയില്‍ കെട്ടിടം നിര്‍മിക്കാവുന്നതാണ്‌. പറമ്പ്‌ ചെറുതാണെങ്കില്‍ (വീതി കുറഞ്ഞ പറമ്പുകളില്‍) 8, 9, 10, 11, 12 പദങ്ങളായി ഭാഗിച്ചുവേണം വീടു വെക്കാന്‍. പറമ്പിന്‍െറ വീതിയുടെ എട്ടില്‍ ഒന്നോ, ഒമ്പതില്‍ ഒന്നോ, 10ല്‍ ഒന്നോ, 12ല്‍ ഒന്നോ സ്ഥലം ഒരു വശത്തും അതില്‍ കുറച്ചുകൂട്ടി മറുവശത്തും സ്ഥലം ഒഴിച്ചിട്ട്‌ പണിയാനുദ്ദേശിക്കുന്ന ഗൃഹത്തിന്‍െറ വിസ്‌താരം (വീതി) നിര്‍ണയിക്കാവുന്നതാണ്‌. വാസ്‌തുമദ്ധ്യവും ഗൃഹമദ്ധ്യവും ഒരേദിശയില്‍ വേധദോഷമായി വരാതിരിക്കാനാണ്‌ ഇപ്രകാരം ചെയ്യുന്നത്‌. ചെറിയ സ്ഥലങ്ങളില്‍ മേല്‍പറഞ്ഞ പ്രകാരം അതിര്‍ത്തിയില്‍ നിന്ന്‌ നിശ്ചിതസ്ഥലം വിട്ട്‌ തച്ചുശാസ്‌ത്രമനുസരിച്ച്‌ ഗൃഹത്തിന്‍െറ പുറം അളവുകളും ശരിയാക്കി നിര്‍മിക്കാം. കിഴക്കോട്ട്‌ ദര്‍ശനമാണെങ്കില്‍ കിഴക്കുപടിഞ്ഞാറ്‌ ദിശയിലുള്ള ഗൃഹമദ്ധ്യസൂത്രം തടസ്സം വരാത്ത രീതിയില്‍ നിര്‍മ്മിക്കാം. തെക്കോട്ടോ, വടക്കോട്ടോ...

ആലുവ അദ്വൈതാശ്രമം മുതൽ വൈക്കം സത്യാഗ്രഹ ഭൂമി വരെ സ്വാഭിമാനയാത്ര (50km പദയാത്ര) ആശംസകളോടെ റെജി പൂവത്തൂർ

Image
നീതിയെ കൊല്ലുന്ന മോദി - യോഗി ഭരണകൂട ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ #സ്വാഭിമാനയാത്ര (50km പദയാത്ര) കൂട്ടിയിട്ട് കത്തിച്ചത് നീതിയായിരുന്നു നാവറുത്തത് ന്യായത്തിന്റെതായിരുന്നു നെഞ്ചിൽ കൈ വെച്ച് തള്ളിയിട്ടതും ഉടുപ്പിൽ മുഷ്ടി ചുരുട്ടിയതും.. ഒന്നും മറക്കില്ല .. പൊറുക്കകുയുമില്ല .. അടിച്ചമർത്തപ്പെട്ടവന്റെ അഭിമാനം സംരക്ഷിക്കാൻ ഫാസിസ്റ്റുകൾക്കെതിരെ ഭയമില്ലാതെ പോരാടുന്ന രാഹുലിനും പ്രിയങ്കക്കും, ഭരണകൂട ഭീകരതയുടെ ഇരയായവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് , യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ #സ്വാഭിമാനയാത്ര ക്ക് ആശംസകൾ നേരുന്നു... ആലുവ അദ്വൈതാശ്രമം മുതൽ വൈക്കം സത്യാഗ്രഹ ഭൂമി വരെ ഒക്ടോബർ 9,10 50 Km പദയാത്ര 20 പേർ (കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ) ഒക്ടോബർ 10 25,000 പേർ പങ്കെടുക്കുന്ന (5000 കേന്ദ്രങ്ങളിൽ 5 പേർ വീതം) #പ്രതിഷേധാഗ്നി ആശംസകളോടെ റെജി പൂവത്തൂർ

അഴിമതി ശാസ്ത്രീയമായി നടത്താൻ ഓരോ ദിവസവും പുതിയ സൂത്രവാക്യങ്ങൾ കണ്ടെത്തുകയാണ് പിണറായി സർക്കാർ. രമേശ്‌ ചെന്നിത്തല

Image
പാതയോര വിശ്രമ കേന്ദ്രങ്ങൾ അനുവദിക്കുന്നതിന്റെ പേരിൽ സംസ്ഥാനത്തെ പ്രധാന റോഡുകളുടെ ഇരുവശവുമുള്ള സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചുനൽകാനുള്ള ശ്രമം നിയമസഭയിലെ അവിശ്വാസ പ്രമേയ വേളയിൽ തുറന്ന് കാട്ടിയിരുന്നു. കോടിക്കണക്കിനു രൂപ വിലവരുന്ന കണ്ണായ സ്ഥലങ്ങളാണ് സ്വകാര്യ വ്യക്തികൾക്ക് ചാർത്തികൊടുക്കുന്നത്. ഈ തീരുമാനത്തെ അന്ന് എതിർത്തത് പ്രതിപക്ഷം മാത്രമായിരുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ ഈ ഉത്തരവിനെതിരെ സർക്കുലർ ഇറക്കിയത് ഇ. ചന്ദ്രശേഖരന്റെ കീഴിലുള്ള റവന്യൂ വകുപ്പാണ്. പാതയോര വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും, പരിപാലിക്കുന്നതിലും തങ്ങൾക്ക് മുൻപരിചയം ഉണ്ടെന്നും അതിനാൽ സ്ഥലം വിട്ടുനൽകാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയിരുന്നു. അവരെ അവഗണിച്ചുകൊണ്ടാണ് സ്ഥലങ്ങൾ സ്വകാര്യ വ്യക്തികൾക്ക് പതിച്ച് നൽകാനുള്ള ശ്രമവുമായി സർക്കാർ മുന്നോട്ടു പോയത്. ഈ വിഷയം പ്രതിപക്ഷം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ അതിന്മേലുള്ള തുടർ നടപടികൾ നിർത്തിവെച്ചു. എന്നാൽ ഇപ്പോൾ നോർക്ക വകുപ്പിന്റെ കീഴിൽ ഇതേ പദ്ധതിക്കായി പുതിയ ഉത്തരവുമായി വന്നിര...

ഒക്ടോബർ 8 വായൂ സേന ദിനം..... ആശംസകൾ....

Image
ഒക്ടോബർ 8 വായൂ സേന ദിനം ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബർ 8 - ന് ഇന്ത്യൻ വ്യോമസേന രൂപീകൃതമായി.തുടക്കത്തിൽ 6 ആഫീസർമാരും 19 ഭടന്മാരും (Airmen) മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ എളിയ രീതിയിൽ ആയിരുന്നു തുടക്കമെങ്കിലും അഞ്ചു വർഷത്തിനുള്ളിൽ (1938) ഫ്ലൈറ്റുകളുടെ എണ്ണം മൂന്നായി ഉയരുകയും ഒരു സ്ക്വാഡ്രൻ നിലവിൽ വരികയും ചെയ്തു. 1937 - ൽ വടക്കുപടിഞ്ഞാറൻ അm M.... nബർമാമുന്നണിയിൽ ഗോത്രവർഗങ്ങൾക്കെതിരായും വ്യോമസേന പ്രവർത്തനനിരതമാവുകയുണ്ടായി. ഇവയായിരുന്നു യുദ്ധരംഗത്ത് ഭാരതീയവായുസേനയുടെ ആദ്യകാലത്തെ പ്രായോഗികാനുഭവം. രണ്ടാംലോക മഹായുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യൻ വ്യോമസേന ഏറെ പ്രായോഗികാനുഭവങ്ങൾ നേടുകയും വികാസം പ്രാപിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോൾ ഭാരതീയ വായുസേനക്ക് 9 സ്ക്വാഡ്രനുകൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു. ഇതിനും പുറമേ ഒരു ചരക്കു കയറ്റിറക്കു സ്ക്വാഡ്രനും (Transport squadron) രൂപംകൊണ്ടു വരുന്നുണ്ടായിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ വഹിച്ച ധീരമായ പങ്കു കണക്കിലെടുത്ത് ഈ സേനയ്ക്ക് റോയൽ എന്ന ബഹുമതിപദം നൽകിയതോടെ ഇതിന്റെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്നായി മാറി. ആദ്യകാലത്ത് സേന...

വാസ്തു ശാസ്ത്രവും അളവുകളും പരമാണുവിൽ നിന്നുമാണ്‌ വാസ്തുശാസ്ത്രത്തിലെ അളവുകൾ ആരംഭിക്കുന്നത്

Image
സൂര്യപ്രകാശത്തിന്റെ പാതയിൽ കാണപ്പെടുന്ന പൊടിപടലങ്ങളിൽ നിന്നുമുള്ള ഒരെണ്ണത്തിന്റെ മുപ്പതായി ഭാഗിച്ച് കിട്ടുന്നതിൽ ഒരു ഭാഗത്തിന്റെ അളവാണ് പരമാണു.. പരമാണുവിനെ അടിസ്ഥാനപ്പെടുത്തിയാണ് മുഴക്കോൽ പോലുള്ള മറ്റു മാത്രകൾ നിർമ്മിച്ചിരിക്കുന്നത്. 8 പരമാണു ഒരു ത്രസരേണു 8 ത്രസരേണു(64 പരമാണു) രോമാഗ്രം 8 രോമാഗ്രം (512 പരമാണു) ഒരു ലിക്ഷ 8 ലിക്ഷ (4096 പരമാണു) ഒരു യൂകം 8 യൂകം (32768 പരമാണു) ഒരു തിലം 8 തിലം (262144 പരമാണു) ഒരു യവം (3.75 മില്ലീ മീറ്റർ) 8 യവം ഒരു അംഗുലം (30 മില്ലീ മീറ്റർ) അംഗുലമാനം അംഗുലമാനം മുതൽ അളവുകൾ മനുഷ്യാധിഷ്ഠതമാകുന്നു. അംഗുലമാനം മനുഷ്യന്റെ നടുവിരലിലെ മധ്യസന്ധിയുടെ അളവിനെയാണ്‌ കുറിക്കുന്നത് 3 അംഗുലം ഒരു പർവ്വം 8 അംഗുലം ഒരു പദം (240 മില്ലീ മീറ്റർ) 12 അംഗുലം ഒരു വിതസ്തി (ചാൺ) 2 വിതസ്തി (24 അംഗുലം) ഒരു ഹസ്തം / ഒരു മുഴം 24 അംഗുലം ഒരു കോൽ 8 പദം (64 അംഗുലം) ഒരു വ്യാമം മുഴക്കോൽ[തിരുത്തുക] വാസ്തുശാസ്ത്രത്തിൽ പ്രധാനമായും പരക്കെയും ഉപയോഗിക്കുന്ന ഏകകമാണ്‌ മുഴക്കോൽ. 8 യവം ( 2,62,144പരമാണു)ചേർന്നാൽ ഒരു അംഗുലം. അങ്ങനെയുള്ള 12 അംഗുലം ചേർന്നാൽ ഒരു വിതസ്തി. 2 വിതസ്തി അഥവാ ഒരു കോൽ ആണ് മുഴക്കോലിന്റെ അളവ്...

പിണറായി വിജയൻ രാജിവെയ്ക്കുകയാണ് വേണ്ടത് രമേശ്‌ ചെന്നിത്തല

Image
സ്വപ്നയുടെ നിയമനത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞത് നുണ! എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ മുഖ്യമന്ത്രിക്ക് സ്വപ്നയെ നേരത്തെ പരിചയമുണ്ടായിരുന്നു എന്ന് പറയുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ചത് എന്നും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പിണറായി വിജയന്റെ സാന്നിധ്യത്തിൽ ശിവശങ്കരനെ അഞ്ചോ ആറോ തവണ കണ്ടു എന്നാണ് സ്വപ്ന മൊഴി നൽകിയത്. മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ഇനിയെന്താണ് പറയാനുള്ളത്? പിൻവാതിൽ നിയമനങ്ങളുടെയും തട്ടിപ്പുകളുടെയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്‌ എന്ന് വീണ്ടും വീണ്ടും തെളിയുകയാണ് മാധ്യമങ്ങളോടും ജനങ്ങളോടും ഉളുപ്പില്ലാതെ കള്ളം പറയുന്ന മുഖ്യമന്ത്രിയെ കേരളത്തിന് വേണ്ട. പിണറായി വിജയൻ രാജിവെയ്ക്കുകയാണ് വേണ്ടത്. രമേശ്‌ ചെന്നിത്തല 

കൊവിഡ് പ്രതിരോധം.... വേണ്ടത് പിആര്‍ വര്‍ക്കല്ല... ഒരുമിച്ചുള്ള പോരാട്ടം... വിപി സജീന്ദ്രൻ MLA

Image
ഇന്ന് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലാണ്. കൊവിഡ് വാഹകരെന്ന് പിണറായി സര്‍ക്കാര്‍ ആക്ഷേപിച്ച പ്രവാസികളുടെ നാട്ടിലേക്കുള്ള വരവ് ഇപ്പോഴില്ല. ഓടി നടന്ന് കൊവിഡ് പരത്തിയവരെന്ന് ആരോഗ്യവകുപ്പ് ആക്ഷേപിച്ച മത്സ്യത്തൊഴിലാളികള്‍ക്കിടയിലും രോഗബാധ കുറവാണ്. മരണത്തിന്റെ വ്യാപാരികളെന്ന് മുഖ്യമന്ത്രി അധിക്ഷേപിച്ച പ്രതിപക്ഷവും സമരം നിര്‍ത്തിയിട്ട് ദിവസങ്ങളായി. എന്നിട്ടും കൊവിഡ് കണക്ക് കുതിച്ചുയരുകയാണ്. രോഗികളുടെ സംഖ്യ പതിനായിരത്തിന് മുകളിലേക്ക് പോകുമെന്ന് ആരോഗ്യമന്ത്രി തന്നെ തുറന്നു പറഞ്ഞിരിക്കുന്നു. അതെ..... പിണറായി സര്‍ക്കാരിന്റെ കൊവിഡ് കണക്കുകള്‍ പരിശോധനകളുടെ എണ്ണം കുറച്ചുള്ള ഗിമ്മിക്കായിരുന്നുവെന്ന് തെളിയുകയാണ്. കൊവിഡ് കേരളത്തിലെത്തിയിട്ട് ഒന്‍പത് മാസം പിന്നിടുമ്പോള്‍ കൊവിഡ് ബാധയില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകത്തിനും ശേഷം കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അഞ്ച് ശതമാനം വേണ്ടിടത്ത് 14.56 ശതമാനമായി. സാമൂഹ്യവ്യാപനം അതിരൂക്ഷമായി. സര്‍ക്കാരിന് ഒന്‍പതു മാസം തയാറെടുപ്പിനു കിട്ടിയിട്ടും ആരോഗ്യസൂചികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുനില്...

കെ പി സി യുടെ മുൻ അദ്ധ്യക്ഷന്‍, കേരള ഗാന്ധി എന്ന പേരില്‍ അറിയപ്പെടുന്ന കെ കേളപ്പന്റെ ഓർമ്മദിനം

Image
കെ.കേളപ്പന്‍ ഓർമ്മദിനം കെ പി സി യുടെ മുൻ അദ്ധ്യക്ഷന്‍, കേരള ഗാന്ധി എന്ന പേരില്‍ അറിയപ്പെടുന്ന കെ കേളപ്പന്‍ ഗാന്ധിജിയുടെ തികഞ്ഞ അനുയായി ആയിരുന്നു. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും അദ്ദേഹത്തെ മാതൃകാപുരുഷനാക്കി. കേരളത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എന്നും മായാത്ത മുദ്രപതിച്ച സേനാനിയായിരുന്നു കെ.കേളപ്പന്‍.(ജനനം: 1889 ഓഗസ്റ്റ് 24; മരണം: 1971 ഒക്ടോബർ 7). അധഃകൃത വിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനു വേണ്ടി അദ്ദേഹം നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ ചരിത്രം മനുഷ്യസ്നേഹികളെ എക്കലത്തും ആവേശം കൊള്ളിക്കാന്‍ പോന്നതാണ്. ഭൂദാന പ്രസ്ഥാനത്തിലും ഹരിജനോദ്ധാരണ പ്രവര്ത്തനങ്ങളിലും നേതൃത്വം നല്ക്കി.ഗാന്ധിജിയുടെ ആദര്‍ശങ്ങളും ജീവിതശൈലിയുമൊക്കെ സ്വജീവിതത്തിലും കര്‍മ്മങ്ങളിലും പ്രതിഫലിപ്പിച്ച ആ സേവകനെ ജനങ്ങള്‍ കേരള ഗാന്ധി എന്നും വിളിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ പരിപാടിയനുസരിച്ച് ഇന്ത്യയിലുടനീളം നടന്ന ഉപ്പുസത്യഗ്രഹത്തിനു കേരളത്തില്‍ നേതൃത്വം നല്‍കിയതു കേളപ്പനാണ്.കേരളഗാന്ധി’ എന്ന് കേരളം ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളൂ – കെ കേളപ്പനെ. മനസ്സില്‍ മഹാത്മജിയെ പൂജാവിഗ്രഹമായി കൊണ്ടുനടന്നതുകൊണ്ടല്ല കേളപ്പനെ ജനങ്ങള്‍ അങ്ങനെ വ...

സെക്രട്ടേറിയറ്റിന് തീവച്ചവര്‍ എന്ന സംശയത്തിന്റെ നിഴലിലാണ് ഈ സര്‍ക്കാര്‍. ഉമ്മൻ ചാണ്ടി

Image
തിരുവനന്തപുരത്തിന്റെ മാത്രമല്ല, കേരളത്തിന്റെ കൂടി അഴകും അഭിമാനവുമാണ് ഒന്നര നുറ്റാണ്ട് പഴക്കമുള്ള സെക്രട്ടേറിയറ്റ്. എത്രയോ ഭരണാധികാരികള്‍ ഇവിടെയിരുന്നിട്ടുണ്ട്. നാടിനു ഗുണകരായ എത്രയോ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. പ്രൗഢഗംഭീരമായ സെക്രട്ടേറിയറ്റ്! കേരളത്തെ ഇന്നു കാണുന്ന കേരളമാക്കിയത് ഇവിടെയിരുന്ന് എടുത്ത തീരുമാനങ്ങളും പുറപ്പെടുവിച്ച ഉത്തരവുകളുമാണ്. എന്നാല്‍, സെക്രട്ടേറിയറ്റിന് തീവച്ചവര്‍ എന്ന സംശയത്തിന്റെ നിഴലിലാണ് ഈ സര്‍ക്കാര്‍.   ശാസ്ത്രീയമായ പരിശോധനയ്ക്ക് സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഫോറന്‍സിക് സയന്‍സിന്റെ കണ്ടെത്തല്‍, കത്തിക്കപ്പെട്ട മുറിയിലെ 24 വസ്തുക്കള്‍  പരിശോധിച്ചപ്പോള്‍  അവയിലൊന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ്.  സാനിറ്റൈസര്‍ പോലും പോറലേല്ക്കാതെ ഇരിപ്പുണ്ടായിരുന്നു. അന്നു വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരേ കേസു കൊടുത്ത സര്‍ക്കാരിന്റെ മുഖം ഇപ്പോള്‍ കൂടുതല്‍ വികൃതമായി. സെക്രട്ടേറിയറ്റിന് തീവച്ചെന്നു സംശയിക്കുന്നവരെ വെറുതെ വിടരുത്. അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് നല്കുക തന്നെ വേണം. ഉമ്മൻ ചാണ്ടി 

അവരിത് തുറക്കുമ്പോള്‍ ഞാന്‍ സമാധാനത്തോടെ കടന്നുപോകും. അതുവരെ സമാധാനത്തോടെ കാത്തിരിക്കും. രാഹുൽ ഗാന്ധി

Image
പ്രതിഷേധം കനത്തു, രാഹുല്‍ ഗാന്ധിയെ പ്രതിഷേധത്തിന് പിന്നാലെ അതിര്‍ത്തി കടത്തി ഹരിയാന പൊലീസ് കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലിനെതിരെ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന മാര്‍ച്ചാണ് പൊലീസ് തടഞ്ഞത്. പഞ്ചാബില്‍നിന്നും ഹരിയാനയിലേക്കുള്ള അതിര്‍ത്തിയിലായിരുന്നു ഇത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സംസ്ഥാനത്ത് കടക്കുന്നത് തടയാനുള്ള ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ ശ്രമം പാളി. ട്രാക്ടര്‍ റാലിയുമായി അതിര്‍ത്തിയിലെത്തിയ രാഹുല്‍ ഗാന്ധിയെയും സംഘത്തെയും പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കടത്തിവിടുകയായിരുന്നു. അവര്‍ ഞങ്ങളെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുകയാണ്. ഈ വഴി തുറക്കുന്നതുവരെ ഞാന്‍ ഇവിടെ തുടരും. അത് രണ്ട് മണിക്കൂറാവാം, വീണ്ടും രണ്ടുമണിക്കൂര്‍ക്കൂടി കഴിഞ്ഞേക്കാം. ഇനിയത് ആറ് മണിക്കൂറോ, 24 മണിക്കൂറോ, 100 മണിക്കൂറോ, 200 മണിക്കൂറോ, 500 മണിക്കൂറോ ആയിക്കൊള്ളട്ടെ, അത് എത്രയുമാവട്ടെ’, രാഹുല്‍ ഗാന്ധി പറഞ്ഞു. ‘അവരിത് തുറക്കുമ്പോള്‍ ഞാന്‍ സമാധാനത്തോടെ കടന്നുപോകും. അതുവരെ സമാധാനത്തോടെ കാത്തിരിക്കും’, രാഹുല്‍ ഉറപ്പിച്ച് പറഞ്ഞു. രാഹുലിനും സംഘത്തി...

പ്രദീപ് ഗുരുകുലം എഴുതുന്നു അധികാരികൾ കണ്ണ് തുറക്കണം

Image
ബഹുമാനപെട്ട പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രി എ. കെ ബാലൻ അവർകൾക്ക്, ഇവിടെ പത്തനാപുരം മാങ്കോട് എന്ന സ്ഥലത്ത് പത്തു വയസുള്ള ഒരു ദളിത്‌ പെൺകുട്ടി അടച്ചുറപ്പില്ലാത്ത വീട്ടിൽ പാമ്പുകടിയേറ്റു മരിച്ച സംഭവം അങ്ങ് അറിഞ്ഞിരിക്കുമല്ലോ? മരണപ്പെട്ട ആദിത്യ മാങ്കോട് ഗവണ്മെന്റ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്ന സർക്കാർ സ്‌കൂളിലെത്തുന്ന കുട്ടികളുടെ വീടുകളുടെ ഫിറ്റ്നസ് കൂടി ഉറപ്പാക്കണം. എങ്കിലേ ഇവിടെ ഒരു സർക്കാർ ഉണ്ടെന്നും, ആ സർക്കാർ എല്ലാവരുടേതുമാണെന്നും ഉറപ്പാകു.... വയനാട്ടിലെ ബത്തേരിയിൽ ഇതേ പ്രായത്തിലും ക്ലാസ്സിലും പെട്ട ഷെഹല ഷെറിൻ എന്നമോൾ ക്ലാസ്സ്‌ മുറിയിൽ പാമ്പ് കടിയേറ്റു മരിച്ച സംഭവം ഒരു നീറുന്ന ഓർമയായി ഇന്നും നില നിൽക്കുകയാണ്. മരണം ഒളിഞ്ഞിരിക്കുന്ന മാളങ്ങളുള്ള സ്കൂൾ കെട്ടിടങ്ങൾ കേരള നാട്ടിൽ ഇല്ലെന്ന് ഉറപ്പുണ്ടോ... ? സ്വാതന്ത്ര്യം നേടി 7 പതിറ്റാണ്ടു കഴിഞ്ഞിട്ടും രാജ്യത്തും, സംസ്ഥാനത്തും എല്ലാ തരം പിന്നോക്കാവസ്ഥകളും അനുഭവിക്കുന്നത് ദളിത്‌ പിന്നോക്ക വിഭാഗങ്ങൾ ആണ്. പഞ്ചായത്ത്‌ ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ അവർ വിവേചനം നേരിടുന്ന...

ഇന്ത്യയുടെ യശസ്സ് ലോകരാജ്യങ്ങളിൽ എത്തിച്ച കേരളത്തിന്റെ വീരപുത്രൻ

Image
വി.കെ. കൃഷ്ണമേനോൻ ഇന്ത്യയുടെ യശസ്സ് ലോകരാജ്യങ്ങളിൽ എത്തിച്ച കേരളത്തിന്റെ വീരപുത്രൻ  ആ അഗ്നിപര്‍വതം കെട്ടടങ്ങി - വി കെ കൃഷ്ണമേനോന്‍ അന്തരിച്ചപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറഞ്ഞതാണീ വാക്കുകള്‍ ആ അഗ്നിപര്‍വതം കെട്ടടങ്ങിയിട്ട് ഇന്നേക്ക് 36 കൊല്ലം തികയുന്നു . 1974 ഒക്ടോബര്‍ ആറിനാണ് അദ്ദേഹം അന്തരിച്ചത് . ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ. കൃഷ്ണമേനോൻ. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകൾ പ്രധാനമായും കൃഷ്ണമേനോനെ മുൻ‌നിർത്തിയായിരുന്നു. നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം, ഈ അടുപ്പം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ ദ്വിതീയൻ എന്ന് അദ്ദേഹത്തെ ടൈം മാസിക വിശേഷിപ്പിച്ചിട്ടുണ്ട്. ചേരി ചേരാ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ പ്രസംഗവൈഭവം പ്രസിദ്ധമാണ്, കശ്മീർ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നീണ്ട 8 മണിക്കൂറാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ചത്.ഇതുവരെ തിരുത്തപ്പെടാത്ത ഒരു ഗിന്നസ് റെക്കോഡാണ് ഈ സുദീർഘ പ്രസംഗം.നയതന്ത്രപ്രതിനിധി, രാഷ്ട്രീയപ്രവർത്തകൻ എന്ന...

ഭവനത്തിനുചുറ്റും വെക്കേണ്ട ഉത്തമ വൃക്ഷങ്ങളേവ? ഇവയുടെ ഗുണങ്ങള്‍ എന്ത്‌?

Image
വീടും വൃക്ഷങ്ങളും ഭവനത്തിനുചുറ്റും വെക്കേണ്ട ഉത്തമ വൃക്ഷങ്ങളേവ? ഇവയുടെ ഗുണങ്ങള്‍ എന്ത്‌? *തെങ്ങ്‌, മാവ്‌, കവുങ്ങ്‌, പ്ലാവ്‌ എന്നിവയാണ്‌ പ്രധാനമായും വീടിനുചുറ്റും വെയ്‌ക്കാവുന്ന ഫലവൃക്ഷങ്ങള്‍. കിഴക്കുഭാഗത്ത്‌ സ്ഥാനം പ്ലാവിനാണ്‌. തെക്ക്‌ കവുങ്ങിനും പടിഞ്ഞാറ്‌ തെങ്ങിനും വടക്ക്‌ മാവിനും സ്ഥാനമാകുന്നു. എന്നാല്‍ ഇവയെല്ലാം വിപരീത സ്ഥാനങ്ങളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വന്നാലും യാതൊരു ദോഷവുമില്ല. ഉപയോഗ യോഗ്യമായ ഉത്തമ വൃക്ഷങ്ങള്‍ എവിടെവെച്ചാലും ദോഷമില്ലെന്നു സാരം. എന്നാല്‍ പ്രത്യേകസ്ഥാനങ്ങളില്‍ മാത്രം വെക്കാവുന്ന വൃക്ഷങ്ങളുമുണ്ട്‌. പേരാല്‍ വീടിന്‍െറ കിഴക്കുഭാഗത്ത്‌ മാത്രമേ പാടുള്ളൂ. തെക്ക്‌-അത്തി, പടിഞ്ഞാറ്‌-അരയാല്‍, വടക്ക്‌-ഇത്തി (നാലെണ്ണത്തേയും കൂടി നാല്‌പാമരം എന്നുപറയും) എന്നിവയേ വെക്കാവൂ. ഇവ നാലും സ്ഥാനം തെറ്റിയാല്‍ വിപരീത ദോഷങ്ങളുമുണ്ടാകും. കിഴക്ക്‌-പൂവരിഞ്ഞി, തെക്ക്‌-പുളി, പടിഞ്ഞാറ്‌ ഏഴിലം പാല, വടക്ക്‌ -പുന്ന എന്നിവ ഉത്തമമാണ്‌. കുമിഴ്‌, കൂവളം, കടുക്കമരം, നെല്ലി, ദേവദാരു, പ്ലാശ്‌, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, കരിങ്ങാലി ഇവയെല്ലാം വീടിന്റെ  ഇരുവശങ്ങളി (ഇടതു, വലതുവശം) ലായി വെക്കാം. വാഴ, മുല്...

എല്ലാവരേയും വിശ്വാസത്തിലെടുത്തും ചര്‍ച്ചകള്‍ നടത്തിയുമല്ലേ കോവിഡ് മഹാമാരിയെ നേരിടേണ്ടത്? ഉമ്മൻ ചാണ്ടി

Image
കോവിഡ് രോഗികള്‍  സെപ്റ്റംബര്‍ മാസത്തോടെ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ആകുമെന്ന് ആരോഗ്യമന്ത്രിയും (ഓഗസ്റ്റ് 13) സംസ്ഥാന സമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടറും (മാതൃഭൂമി അഭിമുഖം ഒക്‌ടോ 5) വ്യക്തമാക്കിയ സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളാണെന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രചാരണം പൊളിഞ്ഞു.   യുഡിഎഫ് പ്രവര്‍ത്തകരെ മരണത്തിന്റെ വ്യാപാരികളെന്നു വിളിച്ചവര്‍ മാപ്പുപറയണം. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനേറ്റ  പരാജയം മറച്ചുവയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ആരോഗ്യമന്ത്രിയുടെ നിഗമനത്തെ  മുഖ്യമന്ത്രിയും  പിന്തുണച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിഗമനം  ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നു കരുതുന്നു.  കേരളത്തില്‍ യാതൊരു വിധ സമരങ്ങളും ഇല്ലാതിരുന്നപ്പോഴാണ്  ഓഗസ്റ്റില്‍ ആരോഗ്യമന്ത്രിയുടെ നിഗമനം പുറത്തുവന്നത്. പ്രതിപക്ഷ സമരമാണ്  കോവിഡ് പടരാന്‍ കാരണമെന്നതു സംബന്ധിച്ച എന്തെങ്കിലും ഡേറ്റ സര്‍ക്കാരിനു പക്കലുണ്ടോയെന്ന് വ്യക്തമാക്കണം കോവിഡ് കേരളത്തിലെത്തിയിട്ട് 9 മാസം പിന്നിടുമ്പോള്‍ കോവിഡ് ബാധയില്‍ മഹാരാഷ്...

അഹിംസ എന്ന വൃതത്തിന്റെ കരുത്ത് ലോകത്തിന് മുന്നില്‍ വിസ്മയാവഹമായി പ്രകടിപ്പിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്‍‌മദിനം

Image
അഹിംസ അഹിംസ എന്ന വൃതത്തിന്റെ കരുത്ത് ലോകത്തിന് മുന്നില്‍ വിസ്മയാവഹമായി പ്രകടിപ്പിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്‍‌മദിനം ഭാരതം ആ പുണ്യ ജന്മത്തിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. ജീവജാലങ്ങളെ ഹിംസിക്കാതിരിക്കല്‍. ഈ സിദ്ധാന്തത്തെപ്പറ്റി ഇന്ത്യയില്‍ ഛാന്ദോഗ്യോപനിഷത്തിലാണ് ആദ്യമായി പരാമര്‍ശം കാണുന്നത്. എന്നാല്‍ ബുദ്ധമതമാണ് അഹിംസാ സിദ്ധാന്തത്തെ ഒരു നൈതിക മൂല്യം എന്ന നിലയില്‍ ലോകം മുഴുവന്‍ പ്രചരിപ്പിച്ചത്. ശ്രീബുദ്ധന്‍ ഉപദേശിച്ച പഞ്ചശീലതത്ത്വങ്ങളില്‍ പ്രഥമസ്ഥാനമാണ് അഹിംസക്കുള്ളത്. അഞ്ചു നൈതികമൂല്യങ്ങളില്‍ ഒന്നായി ഇതിനെ ബി.സി. 7-ാം ശ. മുതല്‍ തന്നെ പരിഗണിച്ചുവന്നിട്ടുണ്ട്. മിക്കവാറും ഈ കാലഘട്ടത്തില്‍ തന്നെ ജൈനര്‍ നിരുപദ്രവസിദ്ധാന്തം ആവിഷ്കരിച്ചതായി കാണുന്നു (ആചാരാംഗസുത്ത 1:4-2). ജൈനസന്ന്യാസിമാരുടെ അഞ്ചു ശപഥങ്ങളില്‍ ഒന്നാണ് അഹിംസ. ഹിംസ ചെയ്യാതിരിക്കല്‍ എന്നാണ് അഹിംസ എന്ന പദത്തിന്റെ അര്‍ഥം. ഒരു ജീവിയെ കൊല്ലുന്നതുമാത്രമല്ല 'ഹിംസ'; ഏതെങ്കിലും പ്രകാരത്തില്‍ അതിനെ ദ്രോഹിക്കുന്നതും വേദനപ്പെടുത്...