Posts

Showing posts from May, 2020

സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് 14 വര്‍ഷവും കൊറോണയും വേണ്ടിവന്നു: ഉമ്മന്‍ ചാണ്ടി

Image
ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനപൂര്‍വം പറയാന്‍ തങ്ങള്‍ തുറന്നെതിര്‍ത്ത വിക്ടേഴ്‌സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  ഒന്നു മുതല്‍ 12 വരെയുള്ള സംസ്ഥാനത്തെ 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്‌സ് ചാനലിന്റെ പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈനിലൂടെ ക്ലാസ് ആരംഭിക്കുന്നു. വിക്ടേഴ്‌സ് ചാനലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനെ വ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. 2005ല്‍ ഇടതുപക്ഷത്തിന്‍റെ  എതിര്‍പ്പിനെ മറികടന്ന് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ വിക്ടേഴ്‌സ് ഓണ്‍ലൈന്‍ ചാനല്‍ ഇന്ന് രാജ്യത്തെ തന്നെ മുന്‍നിര വിദ്യാഭ്യാസ ചാനലാണ്. 2004ല്‍ ആണ് ഐഎസ്ആര്‍ഒ വിദ്യാഭ്യാസത്തിനു മാത്രമായി എഡ്യൂസാറ്റ് എന്ന സാറ്റലൈറ്റ് വിക്ഷേപിച്ചത്. അത് ആദ്യം തന്നെ പ്രയോജനപ്പെടുത്തിയ സംസ്ഥാനമാണു കേരളം. തൊട്ടടുത്ത വര്‍ഷം തന്നെ ഇന്ത്യയില്‍ ആദ്യമായി രൂപം കൊടുത്ത വിദ്യാഭ്യാസ ചാനലാണ് വിക്ടേഴ്‌സ്. 2005 ജൂലൈ 28ന് അന്നത്തെ രാഷ്ടപതി എപിജെ അബ്ദുള്‍ കലാം തിരുവനന്തപുരത്തെത്തി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. രാഷ്ടപതി ഒരു അധ്യാപകനെപ്പോലെ ക്ലാസെടുക്കുകയു...

പൂട്ടികെട്ടി എല്ലാവരും വീട്ടിൽ ഇരിക്കുകയാണ് ഒരു വായ്പ്പയും തിരിച്ചടക്കാൻ ആവാത്ത സ്ഥിതിയാണ് സാമ്പത്തിക രംഗവും വ്യാപാര മേഖലയും സ്തംഭിച്ചു. ഉമ്മൻ ചാണ്ടി

Image
വായ്പ്പകൾക്ക് മൊറോട്ടോറിയം കാലപരിധി ആഗസ്റ്റ് 31 വരെ നീട്ടാനുള്ള ബാങ്കിന്റെ തീരുമാനം സ്വാഗതാർഹമാണ്  പക്ഷെ അതുകൊണ്ട് കാർഷിക മേഖലയ്ക്കും എം.എസ്.എം.ഇ. മേഖലയ്ക്കും കാര്യമായ പ്രയോജനം ഉണ്ടാവില്ല.  ഒന്നാമത്തെ കാര്യം നോട്ടുനിരോധന പ്രഖ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കൂനിന്മേൽ കുരു എന്ന പോലെ കോവിഡ് രോഗ വ്യാപനം സാമ്പത്തിക രംഗത്തെ നിശ്ചലമാക്കി.  മാർച്ച് 1 മുതൽ മൂന്ന് മാസമായി സമ്പത്ഘടന ചലനരഹിതമാണ്. എല്ലാം  പൂട്ടികെട്ടി എല്ലാവരും വീട്ടിൽ ഇരിക്കുകയാണ്. ക്രയശേഷി ഇല്ലാതെയായി. സാമ്പത്തിക രംഗവും വ്യാപാര മേഖലയും സ്തംഭിച്ചു. ഇതിൽ നിന്നും മോചനം ഇല്ലാതെ ഒരു വായ്പ്പയും തിരിച്ചടക്കാൻ ആവാത്ത സ്ഥിതിയാണ് . സാമ്പത്തിക പാക്കേജുകളിൽ ഉൾപ്പെടുത്തി സമൂഹത്തിലെ ഏറ്റവും താഴെകിടയിൽ ഉള്ളവർക്ക് നേരിട്ട് പൈസ എത്തിക്കാൻ സർക്കാർ തയ്യാറാവണം. മൊറോട്ടോറിയം കാലഘട്ടത്തിലെ പലിശ മുഴുവൻ എഴുതി തള്ളുകയും 25 ലക്ഷം രൂപയോ അതിൽ കുറവായിട്ടുള്ള വിദ്യാഭ്യാസ വായ്‌പ അടക്കം ഉള്ള എല്ല വായ്പ്പകളുടെ കാപ്പിറ്റൽ ലോൺ സംഖ്യയിൽ നിന്ന്  5 ലക്ഷം രൂപയെങ്കിലും കുറവ് ചെയ്യാനും കേന്ദ്ര ഗവർണമെന്റ് തയ്യാറാകണം. അല്ലാതെ മൊറോട്ടോറി...

എല്ലാ ദുഃഖങ്ങളേയും ഉള്ളിലൊതുക്കി എല്ലാവർക്കും കരുത്തു പകർന്ന ഭാരതത്തിന്റെ ധീര വനിത. സോണിയ ഗാന്ധി

Image
നിലത്തു കുത്തിയിരുന്ന് തലയിൽ മൂടുപടം ധരിച്ചിരിക്കുന്ന ഈ ചിത്രം അധികം ആരും കണ്ടിട്ടുണ്ടാവില്ല, അഥവാ ശ്രദ്ധിച്ചിരിക്കില്ല.. തൻറെ ഭർത്താവിൻറെ ദേഹവിയോഗത്തിൽ ഒരു വെള്ള വസ്ത്രമണിഞ്ഞ തലയിൽ മൂടുപടം ധരിച്ച വളരെ വിഷമത്തോടെ ഇരിക്കുന്ന ഈ സ്ത്രീ ഭാരതത്തിൻറെ പ്രിയപ്പെട്ട ദുഃഖപുത്രി ശ്രീമതി സോണിയ ഗാന്ധി ആണ്. വളരെയേറെ നമ്മുടെ ഹൃദയത്തെ സ്പർശിച്ച ചിത്രമാണ്... അന്റോണിയ ആല്‍ബിന മെയ്നോ ഈ പേര് ഒരു പക്ഷേ ചരിത്രത്തിൽ ആരും അധികം കേട്ടിട്ടുണ്ടാവില്ല ശ്രീമതി സോണിയ ഗാന്ധി പേര് ഭാരതത്തിൽ എല്ലാവർക്കും സുപരിചിതമാണ് ഭാരതത്തിന് വെളിയിൽ ജനിക്കുകയും ഭാരതത്തിനകത്ത് വളരുകയും ചെയ്ത ശ്രീമതി സോണിയ ഗാന്ധി സോണിയ ഗാന്ധിയുടെ ജീവിതം ദുഃഖത്തിന്റെ  കഥകളാണ്... 1968 ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില,  ലോക രാഷ്ട്രങ്ങൾ ഉരുക്കുവനിത എന്ന് വിളിച്ച് ബഹുമാനിച്ച  ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ മരുമകളായി ഭാരതത്തിലേക്ക് കടന്നുവന്നു ഭാരതമെന്ന ഒരു ദേശത്തെ പറ്റിയോ ഭാരതത്തിൻറെ സംസ്കാരത്തെപ്പറ്റി അറിവില്ലായിരുന്നു ഇന്ത്യയെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു, സോണിയയ്ക്ക്; ഭൂപടത്തില്‍ ഇന്ത്യ...

ഇന്ദുവിന് ഇന്നൊരു ആൺകുട്ടി ജനിച്ചു, ഇരുവരും സുഖമായിരിക്കുന്നു. ഞാനൊരു മുത്തച്ഛനായി. ജവഹർലാൽ നെഹ്രു

Image
റെജി പൂവത്തൂർ എഴുതുന്നു.... വർഷങ്ങൾക്ക് മുമ്പ് ജവഹർലാൽ നെഹ്രു തന്റെ ഡയറിയിൽ ഇങ്ങിനെ രേഖപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിൽ 1944 ഓഗസ്റ്റ് 20നു രാജീവ് ഗാന്ധി ബോംബെയിൽ ജനിച്ചപ്പോൾ ആയിരുന്നു അത്. നാല്‍പതാം വയസ്സില്‍ അധികാരമേറ്റ രാജീവ് ഗാന്ധി ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയും ഒരുപക്ഷേ, രാഷ്ട്രത്തലവന്‍മാരെ തെരഞ്ഞെടുക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയുമായിരിക്കാണ് സാധ്യത. ആധുനിക ചിന്തകള്‍ വച്ചുപുലര്‍ത്തുകയും യഥാസമയം തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്ന ശ്രീ രാജീവ്ഗാന്ധി, അദ്ദേഹം ആവര്‍ത്തിക്കാറുള്ളതുപോലെ, ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനൊപ്പം രാജ്യത്തിന്റെ, 21-ാം നൂറ്റാണ്ടിലേക്കു നീളുന്ന ഭാസുരമായ ഭാവിയുടെ ചാലകശക്തിയാകുകയെന്ന ലക്ഷ്യവും ശ്രീ ഗാന്ധിക്കുണ്ടായിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹത്തിന് അത് പൂർത്തികരിക്കാൻ കഴിഞ്ഞില്ല ഇന്ത്യയുടെ പ്രതീക്ഷയും യൗവനവുമായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി.ശാസ്ത്രീയ ചിന്തയിൽ ഒരു ജനതയുടെ സംസ്കാരത്തെ രൂപപ്പെടുത്തിയ വലിയ നേതാവ്.ലോകത്തെ രണ്ടാമത്തെ ടെലിഫോൺ നെറ്റ് വർ...

അവർ നമ്മളെ അധിക്ഷേപിച്ചു കൊണ്ടേയിരിക്കും,പക്ഷെ നമ്മൾക്ക് അവരെ പോലെ നോക്കി നില്ക്കാൻ കഴിയില്ലലോ.

Image
അതെ കിലോമീറ്ററുകളോളം പിഞ്ചു കുഞ്ഞുങ്ങളെ തോളെത്തേടുത്തു നടക്കേണ്ടി വന്ന അച്ഛനമ്മമാരുടെ ചിത്രങ്ങൾ നമ്മൾ കണ്ടതാണ്. നടന്നു തളർന്നു ഒന്ന് കണ്ണ് മയങ്ങി പോയപ്പോൾ റെയിൽ പാളങ്ങളിൽ ചതഞ്ഞരഞ്ഞു പോയ ജീവനുകൾ നമ്മളെ വേട്ടയാടിയതാണ്. നടന്നു തളർന്നു മരിച്ചു വീണ തൊഴിലാളികളെയും കണ്ടു നമ്മൾ നമ്മുടെ രാജ്യത്തിന്റെ ദേശീയ പാതയുടെ ഓരങ്ങളിൽ. കുരുക്ഷേത്ര യുദ്ധഭൂമി ഇപ്പോഴും  ചുവന്നു കിടക്കുന്നു എന്ന് വീമ്പു പറയുന്നവർക്ക് പക്ഷെ നമ്മളുടെ ദേശീയ പാതയിൽ പൊഴിഞ്ഞു പോയ ജീവനുകളെ കാണാനായില്ല.ഒരു ചെരുപ്പ് പോലുമില്ലാതെ നടന്നു ചോര ഒലിച്ചു ചുവപ്പായി മാറിയ ദേശീയ പാതാ ഓരങ്ങളെ കാണാനായില്ല. വണ്ടി ഇടിച്ചു മരിച്ചവർ,ആർക്കും വേണ്ടാത്ത മൃത ശരീങ്ങൾ പക്ഷെ നമ്മൾ ഒന്ന് മറന്നു കൂടാ അവരാണ് ഈ നാടിനെ നിർമിച്ചവർ.കെട്ടിപ്പടുത്തവർ, വെയിലത്ത് വേല ചെയ്തവർ നമ്മളുടെ നാടിൻറെ തൊഴിലാളി സഹോദരങ്ങൾ. അതെ അവർക്കു വേണ്ടിയാണു കോൺഗ്രസ് പ്രസിഡന്റ് ശ്രീമതി സോണിയ ഗാന്ധി പറഞ്ഞത്,പ്രിയപ്പെട്ട പ്രധാനമന്ത്രി അവരിൽ നിന്നും ഇപ്പോൾ യാത്രക്കുള്ള പണം വാങ്ങരുത്,തൊഴിൽ നഷ്ടപ്പെട്ട ലക്ഷകണക്കിന് പാവങ്ങളാണ്.പണം കോൺഗ്രസ് നൽകാം എന്ന്. അഭിമാന നിമിഷമായിരുന്നു അതെ വീ...

ഞാൻ വരച്ച ചിത്രം എനിക്ക് ഉമ്മൻചാണ്ടി സാറിന് നേരിട്ട് നൽകണം

Image
സി.ആർ.മഹേഷ്‌ എഴുതുന്നു... ആദിനാട് വടക്ക് തുറയിൽകടവ് ആതിരയിലേക്ക് സുഹൃത്ത് അനു അശോകുമായി ചെല്ലുമ്പോൾ ഭിന്നശേഷിക്കാരനായ കണ്ണൻ കിടന്നു കൊണ്ട് ചിത്രം വരയ്ക്കുകയായിരുന്നു. ഞങ്ങളെ കണ്ട മാത്ര ചിരിച്ചു കൊണ്ട് ചുമരിലേക്ക് വിരൽ ചൂണ്ടി. ഉമ്മൻ ചാണ്ടിയുടെ ചിത്രം മനോഹരമായി വരച്ച് വച്ചിരിക്കുന്നു. കണ്ണന്റെ വരകളിലും വർണ്ണങ്ങളിലും വിരിഞ്ഞ് പ്രമുഖർ പലരും ചുമരിലുണ്ട്.  കിടക്കുകയായിരുന്ന കണ്ണനെ മാതാവ് രതി വന്നു എടുത്ത് കസേരയിലിരുത്തി. അടുത്തായി ഞങ്ങളും ഇരുന്നു.  ശാരീരിക വിഷമതകൾ ഉണ്ടെങ്കിലും  മനസിന് ഒട്ടും തളർച്ചയില്ലെന്ന് തെളിയിക്കുന്നതായിരുന്നു കണ്ണന്റെ വാക്കുകൾ. പരിമിതികൾക്കിടയിലും പഠിക്കണമെന്ന ആഗ്രഹം. ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കണ്ണനെന്ന അദുൽ. രാവിലെ സ്കൂൾ ബസ്  വീട്ടുപടിക്കലെത്തുമ്പോൾ മാതാവ് കണ്ണനെ എടുത്ത് കൊണ്ട് കയറും. മകനേയും കൂട്ടി സ്കൂളിലേക്ക് പോകുന്ന രതി മടങ്ങിയെത്തുന്നത് വൈകിട്ട് സ്കൂൾ ബസിലാണ്. അമ്മയുടെ സാന്നിദ്ധ്യം സ്കൂളിലുണ്ടാകണം. ഭക്ഷണം കഴിക്കുന്നതിനും മറ്റ് പ്രാഥമിക കാര്യങ്ങളിലും കണ്ണനെ സഹായിക്കാൻ ഒരാൾ വേണം. അതിനാണ് മകന്റെ പഠ...

ഗാന്ധിജിക്ക് ശേഷം ഏറെ ആയാസം നിറഞ്ഞ ആ ഗാന്ധിയൻ ജീവിതം നയിച്ച മനുഷ്യൻ...

Image
ചരിത്രത്തെ കണ്ണടച്ച് വിമർശിക്കുന്ന ചിലരുണ്ട്, അവരാരാണ് എന്ന് ചോദിച്ചാൽ അവർക്ക് ആ ചരിത്രത്തിൽ ഒരു ബന്ധവുമില്ലാത്തവരാണ് എന്നാണുത്തരം. കേരളത്തിൻ്റെയും ഇന്ത്യയുടെയും സാമൂഹിക-രാഷ്ട്രീയത്തിൽ അധികം പങ്കില്ലാത്ത കമ്മ്യൂണിസ്റ്റ് പാർട്ടികൾ, ആ ചരിത്രത്തിൽ ഒളിച്ചു കടക്കാൻ പല ഒളിപ്പോരുകളും നടത്തിയിട്ടുണ്ട്. അക്കൂട്ടരാണ് AK ആൻ്റണിയെ കടന്നാക്രമിക്കാൻ ഇറങ്ങിയിരിക്കുന്നത്.. പണ്ടേ 'അഴിഞ്ഞു വീണ മുഖമുള്ള ' ചില ലേഖനങ്ങളിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ആൻ്റണിയെ വിമർശിക്കാൻ ഇറങ്ങുന്ന സഖാക്കൾ ആൻ്റണി ആരാണെന്നും, എന്താണെന്നും നന്നായി പഠിക്കണം. നിങ്ങളുടെ ഒരു നേതാവ്, പണ്ട് മൈക്കിനു മുന്നിൽ നിന്ന് നിങ്ങളെ ഒന്ന് കോരിത്തരിപ്പിക്കാനായി, AK യെ "ആറാട്ട്മുണ്ടൻ'' എന്ന് വിളിച്ചത് കേട്ട്, ആ ആവേശത്തിൽ ആൻ്റണിയെ അളക്കാൻ ഇറങ്ങരുത്. ആ അഞ്ചടിക്കാരൻ നടന്നു കയറിയ ഉയരങ്ങൾക്കപ്പുറവും അദ്ദേഹമുണ്ട്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാരെന്നതിൽ തുടങ്ങി രണ്ട് ഡസനിലേറെ PSC ചോദ്യങ്ങളുടെ ഉത്തരമെന്നതിനപ്പുറവുമുണ്ട്. നമ്മൾ ജീവിച്ചിട്ടില്ലാത്ത ജീവിതങ്ങളത്രയും നമ്മുക്ക് സത്യമാണെന്ന് വിശ...

ഇവരിൽ പലരും അഭിമാന ബോധത്തിന്റെ പേരിൽ മുണ്ട് മുറുക്കി ഉടുക്കുന്നു എന്ന സത്യം കൂടി അറിയണം

Image
വെള്ള നീല റേഷൻകാർഡുകാർ  എല്ലാം നിങ്ങൾ കരുതും പോലെ സ്ഥിരവരുമാനക്കാരും ഗവൺമെന്റ് ജീവനക്കാരും അല്ലെന്ന് എങ്ങനെ ഇവരെ ഒക്കെ പറഞ്ഞു മനസിലാക്കും അവർ എങ്ങനെ ജീവിക്കും അറിയാവുന്നവർ  പറഞ്ഞുതരണം.. ഈ ലോക്ക് ഡൗൺ കാലത്ത് റേഷൻ കാർഡിന്റെ വേർതിരിവ് ചുറ്റിച്ച ഒരു പാട് സാധാരണ  ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്, അവരെ കണ്ടില്ലായെന്ന് നടക്കിക്കരുത്, കാരണം മഞ്ഞ, റോസ്, നീല, വെള്ള എന്നിങ്ങനെ നാല് തട്ടായി തരം തിരിച്ച് ആനുകൂല്യങ്ങളുടെ പ്രഖ്യാപനം നടത്തിയപ്പോഴും പലരും മനസിലാക്കാതെ പോയ ഒരു വലിയ സത്യം ഉണ്ട്, മഞ്ഞ കാർഡിനും റോസ് കാർഡിനും ആനുകൂല്യങ്ങൾ ലഭിയ്ക്കുമ്പോൾ, 15 കിലോ അരി കൊണ്ട് മാത്രം ഇതുവരെ തൃപ്തിപ്പെടേണ്ടി വന്ന ഒരു വിഭാഗം ആളുകൾ നമ്മുക്ക് ചുറ്റും ഒരുപാട് ഉണ്ട്.. അത് നീല, വെള്ള കാർഡുകാർ ആണ് അതുപോലെ മഞ്ഞ,റോസ് കാർഡിന് പലവ്യഞ്ജന കിറ്റ് നൽകി കഴിഞ്ഞു, നീല  കാർഡിന് 8 തീയതി മുതൽ കൊടുത്ത് തുടങ്ങിയിരിക്കുന്നു.. Reji Poovathur റെജി പൂവത്തൂർ ഒരു വർഷം കഴിഞ്ഞ് കൊറോണയുടെ വാർഷിക ആഘോഷത്തിൽ എങ്കിലും സർക്കാർ പ്രഖ്യാപിച്ച കിറ്റുകളുടെ വിതരണം പൂർത്തിയാകുമോ?? സാധാരണക്കാരിലേക്ക് പട്ടിണികടന്നു കൂടുന്നു... ...

രാജീവ് ഗാന്ധി ജനസാഗരം തിങ്ങി നിറഞ്ഞ സദസ്സിലേക്കു എത്തിയ ആവേശം അനശ്വരമായ ഓർമകളാണ്.

Image
വീണ്ടും ഒരു മെയ്‌ 11 1991 മേയ് 11 കാസർകോടിന്റെ മാത്രമല്ല കേരളത്തിന്റെ ഓർമകളിൽ ഒരിക്കലും മറക്കാനാവില്ല. അന്നാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ കേരളത്തിലെ അവസാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടന്നത്. കാസർകോട് ഗവ.കോളജ് ഗ്രൗണ്ടിൽ വിമാനമിറങ്ങിയ രാജീവ് ഗാന്ധി ജന സാഗരം തിങ്ങി നിറഞ്ഞ സദസ്സിലേക്കു എത്തിയ ആവേശം അനശ്വരമായ ഓർമകളാണ് അദ്ദേഹത്തെ നേരിട്ടു കണ്ട് സ്നേഹ സന്തോഷവും സൗഹൃദവും ഏറ്റു വാങ്ങിയ പ്രവർത്തകർക്കും നേതാക്കൾക്കും സമ്മാനിച്ചത്. എഐസിസി ജനറൽ സെക്രട്ടറിയായി ദേശീയ നേതൃത്വത്തിലെ മുൻ നിര നേതാവായി ഉയർന്ന കെ.സി.വേണുഗോപാൽ ആയിരുന്നു അന്ന് കാസർകോട് മണ്ഡലത്തിലെ ലോക്സഭാ സ്ഥാനാർഥി. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും പല തവണ പ്രസംഗിച്ചിട്ടുണ്ട് ഈ കോളജ് ഗ്രൗണ്ടിലെ വേദിയിൽ. കൈക്കുഞ്ഞുങ്ങളെ ഒക്കത്തിറക്കി അമ്മമാരും വയോധികരുൾപ്പെടെ ആയിരങ്ങൾ പൊരിവെയിലിൽ മണിക്കൂറുകളായി കാത്തിരിക്കുകയായിരുന്നു രാജീവ് ഗാന്ധിയെ ഒരു നോക്ക് കാണാൻ. അന്തരീക്ഷം കറുത്തിരുണ്ടു തുടങ്ങിയപ്പോൾ രാജീവ്ഗാന്ധി സഞ്ചരിക്കുന്ന ഹെലികോപ്റ്റർ ഇറങ്ങുമോയെന്ന ആശങ്കയിലായി നേതാക്കൾ. ഹെലിപാഡിൽ ഇറങ്ങി നിറഞ്ഞ ചിരിയോ...

ഒരു ലക്ഷം രൂപയ്ക്ക് ചെയ്യാവുന്നത് രണ്ടു കോടിക്ക് ചെയ്തിട്ട് ആഘോഷം.

Image
പ്രതിമാസം രണ്ടു കോടി രൂപ ചെലവുവരുന്ന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ ഇടപാടിനെ ഒരു ലക്ഷത്തില്‍ താഴെ മാത്രം ചെലവുവരുന്ന ഒരു യാത്രയിലൂടെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിനോട് ഒട്ടും യോജിക്കാനാവില്ല. സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ക്ക് എപ്പോഴും ലഭ്യമായ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം- കൊച്ചി അവയവദാന യാത്രക്ക് ചെലവ് ഒരു ലക്ഷം രൂപയില്‍ താഴെ നില്ക്കുമായിരുന്നു. സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ അവയവദാനത്തിന് ഉപയോഗിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഹൃദയശസ്തക്രിയ വിജയകരമായി നടത്തിയ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്തിലുള്ള ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നു. മരണാനന്തര അവയവദാനവും അടിയന്തര ചികിത്സയും ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗതയില്‍ നിര്‍വഹിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപം കൊടുത്ത മൃതസഞ്ജീവനി പദ്ധതിയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ട്. നേവിയുടെ ഈ ഹെലികോപ്റ്ററിന് ചെലവ് ഒരു ലക്ഷത്തില്‍ താഴെ രൂപയാണ്. എറണാകുളം ജില്ലാ കളക്ടറാണ് ഇതിന്റെ ബന്ധപ്പെട്ട ഓഫീസര്‍. ദുരന്തനിവാരണം ഉള്‍പ്പെടെയുള്ള തുടങ്ങിയ അടിയന്തരഘട്ടങ്ങളിലെല്ലാം ഇന്ത്യന്‍ നേവിയുടെ...

വാതിൽ തുറക്കരുതെന്നും അത്താഴം നൽകരുതെന്നും അമ്മയോട് അച്ഛൻ ആവശ്യപ്പെട്ടിരുന്നു രമേശ്‌ ചെന്നിത്തല അമ്മയെക്കുറിച്ചു എഴുതുന്നു ഈ മാതൃദിനത്തിൽ

Image
മാതൃദിനത്തിൽ അമ്മയെ അനുസ്മരിച്ച് ശ്രീ രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പുകളിലൂടെ ആയിരുന്നു പ്രതിപക്ഷനേതാവ് അമ്മയുടെ ഓർമ്മകളിലേക്ക് ഇറങ്ങിച്ചെന്നത്. അച്ഛൻ രാമകൃഷ്ണൻ നായർ അധ്യാപകനായിരുന്ന മഹാത്മാ സ്‌കൂളിലാണ് പഠനത്തോടൊപ്പം രാഷ്ട്രീയവും പഠിച്ചു തുടങ്ങിയത്. മകനെ പഠിപ്പിച്ചു ഡോക്ടർ ആക്കണമെന്ന ആഗ്രഹത്തിന് വിരുദ്ധമായി കെ.എസ്.യു വിന്റെ നീലപതാകയും പിടിച്ചു ആ സ്കൂളിൽ സമരം വിളിച്ചത് കൂടുതൽ പ്രശ്നമുണ്ടാക്കി. അച്ഛനും മകനും ഇടയിൽ പലപ്പോഴും പെട്ടുപോകുന്നത് അമ്മ ദേവകിയമ്മയാണ്. കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുഴുകി പലപ്പോഴും രാത്രി വൈകി വീട്ടിലെത്തുന്നത് അച്ഛനെ ദേഷ്യം പിടിപ്പിച്ചിരുന്നു. വാതിൽ തുറക്കരുതെന്നും അത്താഴം നൽകരുതെന്നും അമ്മയോട് അച്ഛൻ ആവശ്യപ്പെട്ടിരുന്നു. എത്ര രാത്രി ആയാലും അമ്മ ഉറങ്ങാതെ കാത്തിരുന്നു.മിക്കവാറും സഹപ്രവർത്തകർ കൂടെ ഉണ്ടാകും. അത്കൊണ്ട് രണ്ട് മൂന്ന് പേർക്കുള്ള ഭക്ഷണം അമ്മ കരുതിവയ്ക്കുമായിരുന്നു. പിന്നിലെ വാതിലിലൂടെ ഒച്ചയുണ്ടാക്കാതെ അകത്ത് കയറി ഭക്ഷണം കഴിച്ച് ഉറങ്ങുന്ന ഞങ്ങൾ, അതിരാവിലെ വീടുവിട്ട് ഇറങ്ങുകയും ചെയ്യും. അമ്മ നൽകിയ ഈ പിന്തുണയാ...

ഞാനും അധികാരികളോടു ചോദിക്കുന്നു എന്തെങ്കിലും ചെയ്യാൻ പറ്റുമോ" സാർ

Image
പണം ഇല്ലാത്തതുമൂലം ഒരു തരത്തിലും നാട്ടിലെത്താൻ കഴിയാതെ കുടുങ്ങിയ തങ്ങളെ കൊവിഡ് രോഗം കീഴടക്കുമെന്ന് ഭയന്ന് ലേബർ ക്യാമ്പിൽ ഉരുകി കഴിയുകയാണ്... ഗൾഫിലെ  ഒരു കൂട്ടം മലയാളികൾ. വിമാന ടിക്കറ്റിന് പണം ഇല്ലാത്തത്  മൂലം  നാട്ടിലെത്താൻ ഒരു രക്ഷയും ഇല്ലെന്ന് അറിയാം, പക്ഷേ, യാതൊരു സുരക്ഷിതത്വവും ഇല്ലാതെ ക്യാമ്പുകളിൽ കഴിയുന്നവർ   കടുത്ത നിരാശയിലാണ്.  ഒരു പ്രവാസി സുഹൃത്ത്  അയച്ച സന്ദേശം കിടന്നിട്ട് ഉറക്കം വരുന്നില്ല. ഞങ്ങൾ ഇവിടെ ഒട്ടും സുരക്ഷിതരല്ല.ഓരോ ദിവസവും കൊവിഡ് 19 വ്യാപനം കൂടി കൊണ്ടിരിക്കുകയാണ്. എന്റെ ചുറ്റിലും പലർക്കും രോഗബാധിതർ ആണെന്ന്  ആശങ്ക ഉണ്ട്.  റൂമിൽ കഴിയുന്ന 10 പേരടക്കം ക്യാമ്പിലെ നൂറിലേറെ ആൾക്കാർ ഉപയോഗിക്കുന്നത് പൊതു ശൗചാലയമാണ്. ഇവിടെ ആർക്കൊക്കെ രോഗം വന്നിട്ടുണ്ടാകാം എന്നറിയില്ല. ഒരു ഭാഗ്യ പരീക്ഷണം പോലെ ആണിപ്പോൾ കഴിയുന്നത്. രോഗപ്പകര്‍ച്ച തീവ്രമായ ഘട്ടത്തില്‍ യു.എ.ഇ സര്‍ക്കാര്‍ പറഞ്ഞത് അവരവരുടെ പൗരന്മാരില്‍ തിരിച്ചുപോകാനാഗ്രഹിക്കുന്നവരെ മാതൃരാജ്യങ്ങള്‍ കൊണ്ടുപോകണമെന്നാണ്. അതിന് തയ്യാറാകാത്ത രാജ്യങ്ങളുമായി തൊഴില്‍ബന്ധങ്ങള്‍ പുനപരിശോധിക്കുമെന്ന് വരെ അവര്‍ വ്യക്തമാക്കി. അത്ത...