Posts

Showing posts from 2021

ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് നമ്മൾ നിൽക്കുന്നത്... കിംവദന്തികൾക്ക് പിന്നാലെ പോകരുത്.. അതിന്റെ വികാരത്തിൽ പ്രതികരിക്കരുത്.. മാത്യു കുഴൽനാടൻ

Image
ശ്രീ. മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക്ക പോസ്റ്റിന്റെ പൂർണ്ണ രൂപം... കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും കോൺഗ്രസ്സ് പ്രവർത്തകർ ഫോണിലും നേരിട്ടും പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ച് ആശങ്കയും അഭിപ്രായങ്ങളും ഒക്കെ അറിയിക്കുകയുണ്ടായി. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പാർട്ടി പ്രവർത്തകർ അവരുടെ രോഷവും നിരാശയും ഒക്കെ കടുത്ത ഭാഷയിലും ട്രോളുകളും ഒക്കെ ആയി പ്രകടിപ്പിക്കുന്നുണ്ട്. പ്രവർത്തകരുടെ വികാരം നൂറു ശതമാനം ഉൾകൊള്ളുന്നു. ഒരു അഭ്യർത്ഥന നടത്താനാണ് ഇതെഴുതുന്നത്. നിങ്ങൾ ദയവു ചെയ്തു കിംവദന്തികൾക്ക് പിന്നാലെ പോകരുത്.. അതിന്റെ വികാരത്തിൽ പ്രതികരിക്കരുത്.. ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് നമ്മൾ നിൽക്കുന്നത്. വികാരപ്രകടനങ്ങൾ കൊണ്ട് പാർട്ടിക്ക് കൂടുതൽ ക്ഷതം സംഭവിക്കത്തെ ഉള്ളു. അത് പരിഹരിക്കാൻ ഞാനും നിങ്ങളും തന്നെ വേണം എന്നത് മറക്കണ്ട. പിന്നെ പാർട്ടിയിലെ എല്ലാ തീരുമാനങ്ങളും അഭിപ്രായങ്ങളും ഗ്രൂപ്പ്‌ താല്പര്യം മുൻനിർത്തി മാത്രമാണ് എന്ന് കരുതണ്ട. സ്വാതന്ത്രമായും നിർഭയമായും അഭിപ്രായം പറയാനുള്ള അവസരം കോൺഗ്രസ്സ് പാർട്ടിയിൽ ഉണ്ട്. അതിനുള്ള ആർജവവും ഇച്ഛാശക്തിയും കോൺഗ്രസ്സ് പാർട്ടിയി...

രാഷട്രീയം ദൈവത്തിന്ന് പിറകെ പോയാൽ ദൈവം രാഷ്ട്രീയത്തിന്ന് അഭയം നല്കില്ല ലാൽ വർഗ്ഗീസ് കല്പകവാടി

Image
ശ്രീ.ലാൽ വർഗീസ് കല്പകവാടിയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണ രൂപം... സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്വെന്തുരുകിയിരിക്കയാണ്.അതിൽ പ്രത്യേകിച്ച് കോൺഗ്രസ്സ് പ്രസ്ഥാനം.ദൈവ വിശ്വാസികൾ കോൺഗ്രസ്സിൽ തിങ്ങി നിറഞ്ഞിട്ടു പോലും ദൈവം സഹായിച്ചില്ല.മറിച്ച് ദൈവനിന്ദിതർ എന്നു വിശേഷിപ്പിക്കുന്ന കമ്യൂണിസ്റ്റ്കാരെ ദൈവം തുണച്ചു. എല്ലാ ദൈവങ്ങളും എന്നോടൊപ്പമാണെന്ന് അവരുടെ മുഖ്യൻ ഏറ്റു പറഞ്ഞു.ദൈവം കിറ്റിലും പെൻഷനിലും ഉണ്ടെന്ന് മുൻപേ കണ്ടെത്തി. പ്രകൃതിയാണ് ദൈവം എന്ന് കണ്ടെത്തിയ നെഹറുവിനെ ആരാധിക്കുന്ന കോൺഗ്രസ്സ്കാർ അതു മറന്നു.മoങ്ങളിലും,പള്ളിയി,ക്ഷേത്രങ്ങളിലും , കുർബാനകളിലും ആണ് ദൈവമെന്ന മനോഭാവത്തിൽ രാഷ്ട്രിയത്തെ അതിൻ്റെ തൂണുകൾക്ക് വരിഞ്ഞ് കെട്ടി.ഭൂമിയിൽ പണിയെടുക്കുന്നവരെ ഓർത്തി,അന്നം ഉണ്ടാക്കുന്നവരെ ഓർത്തില്ല,പ്രകൃതിയുടെ നിലനില്പി നെ ഓർത്തില്ല.അനുസരണക്കേടുകൾക്ക് ഇതാ മഹാവ്യാധിയിലും പെട്ട് ഉഴലുന്നു. ദൈവകോപമെന്ന് വിശ്വാസികൾ ദൈവമില്ലെന്നുറപ്പായെന്ന് അവിശ്വാസികൾ ഇതുപോലെ ഒരു വ്യാധി ഓർമയിലേയില്ലെന്നു പഴമക്കാർ വാക്‌സിൻ പരിഹരിക്കുമെന്ന് ശാസ്ത്രം അന്തിചർച്ചയിൽ സംശയ വർദ്ധനയ്ക്കുള്ള കാപ്പ് സ്യൂൾ ഒരുക്കി മാധ്...

കടന്നുവന്ന കനൽവഴികളിലെ 'പടവുകൾ' നടന്നു കയറിയ തിരുവഞ്ചൂർ

Image
കോട്ടയത്തിന്റെ മണ്ണില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബാലജനസഖ്യം, കെ.എസ്.യു സംഘടനാപ്രവര്‍ത്തനങ്ങളിലൂടെയാണ് തുടക്കം. 67-ല്‍ കെ.എസ്.യു. കോട്ടയം ജില്ലാ പ്രസിഡന്റ്, 69-ല്‍ കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി, 71-ല്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി, 73-ല്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ കഴിവും മികവും തെളിയിച്ചു. മികച്ച സംഘാടകനും വാഗ്മിയുമായ തിരുവഞ്ചൂര്‍ 1974-77 കാലഘട്ടത്തില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നു. 78 മുതല്‍ 82 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും 82 മുതല്‍ 84 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്നു. 84 മുതല്‍ 2001 വരെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്ന നിലയിലും സംഘാടക പാടവവും നേതൃപാടവവും തെളിയിച്ചു. 1963ല്‍ എം.ടി. സ്‌കൂള്‍ ലീഡറായും 1965ല്‍ അഖില കേരള ബാലജന സഖ്യം ജനറല്‍ സെക്രട്ടറിയായും, 1967ല്‍ കെ.എസ്.യു. കോട്ടയം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1967ല്‍ ബസേലിയസ് കോളജ് യൂണിയന്‍ ചെയര്‍മാനായി. 1969ല്‍ കെ.എസ്.യു. ജനറല്‍ സെക്രട്ടറിയായും 1972ല്‍ കേരള യൂണിവേഴ...

മെയ്‌12ഭൂമിയിലെ മാലാഖമാരുടെ ദിനം...

Image
മാലാഖമാരുടെ ദിനമാണ്... ഭൂമിയിൽ ജീവിക്കുന്ന മലാഖമാരുടെ ദിനം... ആതുരശുശ്രൂഷ ജീവത മന്ത്രമാക്കിയ നഴ്സ് സഹോദരിമാരുടെ ദിനം... അന്തർദേശീയ തലത്തിൽ നേഴ്സുമാരുടെ ദിനമായി ആഘോഷിക്കുകയാണ്. ലോക ആരോഗ്യ സംഘടന 2020 നേഴ്സസ് വർഷമായി പ്രഖ്യാപിച്ചിരിക്കയായിരുന്നു. പക്ഷെ കോവിഡ് മഹാമാരി ഈ വർഷത്തിൻ്റെ ആഘോഷങ്ങൾക്ക് സമർപ്പണത്തിൻ്റെയും സ്നേഹാർദ്രമായ പ്രതിജ്ഞാബദ്ധതയുടെയും നവമാനം നല്കിയിരിക്കുന്നു. ദൈനം ദിന വിഷമങ്ങളെ മനസ്സിൽ ഒളിപ്പിച്ചു  രോഗികളെ ശുസ്രൂഷിച്ചു, രോഗികളുടെ വേദനകളെ മനസ്സിൽ പകർത്തി, പിറന്നു വീഴുന്ന കുരുന്നുകളെ കൈയിൽ ഏറ്റെടുത്തു, മരിച്ചു കഴിയുമ്പോൾ മനസ് മടിക്കാതെ പുതച്ചു കിടത്തിയും നിസ്വാർത്ഥമായി കർത്തവ്യ നിർവഹണം നടത്തുന്ന നഴ്സുമാരുടെ, മാലാഖമാരുടെ ദിനത്തിൽ അവരെയെല്ലാവരേയും സ്നേഹത്തോടെ ഓർമിക്കുന്നു.. ആശംസകൾ നേരുന്നു.... ഈ കൊറോണ മഹാമാരിയുടെ കാലത്ത് നേഴ്സുമാരുടെ ആത്മാർത്ഥമായ പരിചരണവും തൊഴിലിൻ്റെ മാഹാത്മവ്യം അനുഭവിച്ചറിയുമ്പോൾ അവർ പ്രകടിപ്പിച്ച ധീരതയുടെയും സമർപ്പണത്തിൻ്റെയും ഫലമാണ് അതെന്ന് തിരിച്ചറിയാം നേഴ്സിംഗ് മേഖലയിലെ എല്ലാവരെയും ഈ ദിനത്തിൽ ഹൃദയം നിറയെ നന്ദിയോടെ പ്രാർത്ഥനയോടെ ഓർമ്മിക്കുന്ന...

കേരളീയ രാഷ്ട്രീയത്തില്‍ തിളങ്ങുന്ന നക്ഷത്രം ഗൗരിയമ്മ അന്തരിച്ചു

Image
അനുഭവങ്ങൾ കൊണ്ട് ഒരു നൂറ്റാണ്ടിന്‍റെ സമരപർവം പിന്നിട്ട കെ.ആർ ഗൗരിയമ്മ കാലത്തിന് തളർത്താൻ കഴിയാഞ്ഞ പോരാട്ടവീര്യത്തിന്റെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം 1919 ജൂലൈ 14-ന് ആലപ്പുഴയിലെ ചേർത്തലയിലായിരുന്നു ഗൗരിയമ്മയുടെ ജനനം. എറണാകുളം മഹാരാജാസ് കോളേജിലും ലോ കോളേജിലുമായി പഠനം പൂർത്തിയാക്കി. നിയമബിരുദം നേടിയ ശേഷം അഭിഭാഷക ജീവിതം തുടങ്ങും മുൻപായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയപ്രവേശം. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഗൗരിയമ്മ 1946-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1957-ലെ ആദ്യ കേരള മന്ത്രിസഭയിൽ അംഗമായിരുന്ന ഗൗരിയമ്മ. റവന്യൂ, എക്സൈസ് വകുപ്പുകളുടെ ചുമതലയാണ് അന്ന് വഹിച്ചിരുന്നത്. പിന്നീട് വിവിധ സർക്കാരുകളിലായി അവർ അ‍ഞ്ച് തവണ മന്ത്രിയായി. കൃഷി, സാമൂഹ്യക്ഷേമം, വ്യവസായം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. ആകെ 11 തവണ നിയമസഭാംഗമായി തെര‍ഞ്ഞെടുക്കപ്പെട്ടു. 1957-ൽ ഇതേ മന്ത്രിസഭയിൽ അംഗമായിരുന്ന ടി.വി.തോമസിനെ ഗൗരിയമ്മ വിവാഹം ചെയ്തു. പാർട്ടി മുൻകൈയ്യെടുത്ത നടത്തിയ വിവാഹമായിരുന്നു ഇത്.  1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം ഗൗരിയമ്മ ഉറച്ചു നിന്നു. ...

കൂട്ടത്തോൽവി: മുല്ലപ്പള്ളിയെ നീക്കിയേക്കും, ചെന്നിത്തലയോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെടില്ല

Image
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനുണ്ടായ കൂട്ടത്തോല്‍വിയുടെ കാരണം തേടി ഹൈക്കമാന്‍ഡ്. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസിക്ക് നിര്‍ദ്ദേശം നല്‍കി. മുല്ലപ്പള്ളിയെ നീക്കിയേക്കുമെന്ന സൂചനകള്‍ക്കിടെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടേക്കില്ലെന്നാണ് വിവരം. രാഹുല്‍ഗാന്ധിയും, പ്രിയങ്കഗാന്ധിയും നടത്തിയ പ്രചാരണത്തോടെ കേരളം ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ പാളിയത്  ഹൈക്കമാന്‍ഡിനേറ്റ കനത്ത പ്രഹരമാണ്. ദേശീയ നേതാക്കള്‍ വിയര്‍പ്പൊഴുക്കിയിട്ടും പരാജയപ്പെട്ടത് സംസ്ഥാന ഘടകത്തിന്‍റെ വീഴ്ചയെന്നാണ് വിലയിരുത്തല്‍. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന മുറവിളികള്‍ക്കിടെയാണ് പരാജയ കാരണം വിശദമാക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷ പാളാനിടയാക്കിയ സാഹചര്യമാണ് ഹൈക്കമാന്‍ഡ് പരിശോധിക്കുന്നത്. കേരളത്തിലേക്ക് നേരത്തെ അയച്ച ദേശീയ നിരീക്ഷക സംഘവും പരാജയ കാരണം വിലയിരുത്തും. പാര്‍ട്ടി നേതൃത്വത്തിന് തെരഞ്ഞെടുപ്പ് ആവേശം പോരായിരുന്നുവെന്നും, സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ജനങ്ങള്‍...

എക്സിറ്റ് പോൾ ഫലങ്ങൾ പരിഹാസ്യം ; യുഡിഎഫിന് ജനങ്ങളിൽ പൂർണവിശ്വാസം , വിജയിച്ച് തിരിച്ചുവരും : ഉമ്മൻ ചാണ്ടി

Image
  തിരുവനന്തപുരം : ജനാധിപത്യ ബോധമുള്ള സമൂഹത്തെ പരിഹസിക്കലാണ് അശാസ്ത്രീയ സർവേകളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തികഞ്ഞ ആത്മവിശ്വാസത്തോടെ ഐക്യജനാധിപത്യമുന്നണി മുന്നോട്ടുപോകുമെന്നും വിജയിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ട്. ജനങ്ങൾ എൽഡിഎഫ് ദുർഭരണത്തിനെതിരെ വിധിയെഴുതിക്കഴിഞ്ഞു. സ്വജന പക്ഷപാതവും അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ ഈ ഭരണം അവസാനിക്കണമന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്. ഇപ്പോൾ പുറത്തുവരുന്ന “എക്സിറ്റ് പോൾ ” ഫലങ്ങൾ നമ്മുടെ ശ്രദ്ധ തിരിച്ചുവിടാനും മനോവീര്യം തകർക്കാനും വേണ്ടി മാത്രമാണ്. ജനാധിപത്യ ബോധമുള്ള സമൂഹത്തെ പരിഹസിക്കലാണ് അശാസ്ത്രീയ സർവേകൾ. തികഞ്ഞ ആത്മവിശ്വാസത്തോടെ ഐക്യജനാധിപത്യമുന്നണി മുന്നോട്ടുപോകും . നമ്മൾ വിജയിച്ച് തിരിച്ചുവരും, തീർച്ച …- അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.